നാലാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉള്ളത് ചരിത്രമെഴുതുന്ന ചിത്രങ്ങൾ; മുഴുവനും വരച്ചത് സ്ത്രീകളും വിദ്യാർത്ഥിനികളും; സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ ഉൾപ്പെടെ കുറിപ്പും പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: നാലാം ക്ലാസിലെ കേരള പാഠാവലി – മലയാളത്തിലെ പാഠപുസ്തകങ്ങളിൽ മുഴുവൻ ചിത്രം വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ജെയ്ൻ ,ശ്രീജ പള്ളം,അരുണ ആലഞ്ചേരി,സീമ സി ആർ പഞ്ചവർണ്ണം,ഹിമ.പി .ദാസ്,ആനന്ദവല്ലി ടി.കെ, നിഷ രവീന്ദ്രൻ എന്നിവർക്കൊപ്പം വിദ്യാർത്ഥിനികളായ അനന്യ എസ്.സുഭാഷ്, ബിയാങ്ക ജൻസൻ എന്നിവരാണ് ഈ പുസ്തകത്തിലേക്ക് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ ചിത്രങ്ങളുൾപ്പെടെ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 

‘നമ്മുടെ പുതുക്കിയ പാഠപുസ്തകങ്ങൾ പുറത്തിറങ്ങുമ്പോൾ, അതിലൊന്ന്, നാലാം ക്ലാസിലെ കേരള പാഠാവലി – മലയാളം സവിശേഷമായ കാരണങ്ങളാൽ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് വിശ്വസിക്കുന്നു. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് ഒരു പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം എത്തുന്നത്. ഇതിലെ എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളും മാത്രമാണ്.

ജെയ്ൻ ,ശ്രീജ പള്ളം,അരുണ ആലഞ്ചേരി,സീമ സി ആർ പഞ്ചവർണ്ണം,ഹിമ.പി .ദാസ്,ആനന്ദവല്ലി ടി.കെ, നിഷ രവീന്ദ്രൻ എന്നിവർക്കൊപ്പം വിദ്യാർത്ഥിനികളായ അനന്യ എസ്.സുഭാഷ്, ബിയാങ്ക ജൻസൻ എന്നിവരാണ് ഈ പുസ്തകത്തിലേക്ക് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണർത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണ്; ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാൻ വ്യത്യസ്ത ശൈലികളും വർണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നു. ചിത്രീകരണങ്ങൾ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂർണ്ണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതൽ ആസ്വാദ്യകരവും ലളിതവുമാക്കാൻ സഹായിക്കുമെന്ന് കരുതുന്നു.ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും, പാഠപുസ്തക നിർമ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. സ്ത്രീ മുന്നേറ്റത്തിൻ്റെയും തുല്യതയുടെയും പാതയിൽ ഇതൊരു നാഴികക്കല്ലാണ്.’– വി ശിവൻകുട്ടി