
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ “അമ്മ’ സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉര്‍വശി. സംഘടന ശക്തമായ നിലപാടെടുക്കേണ്ട സമയമാണിതെന്ന് ഉര്‍വശി പ്രതികരിച്ചു.
ആരോപണങ്ങളില്‍ “അമ്മ’ ഇടപെടണം. വിഷയങ്ങളില്‍ തെന്നിയും ഒഴുകിയും മാറുന്ന നിലപാട് എടുക്കരുത്. വാര്‍ത്താസമ്മേളനത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് നടത്തിയ ഒഴുക്കന്‍ പ്രതികരണം ശരിയായില്ലെന്ന് ഉര്‍വശി വിമര്‍ശിച്ചു.
ഒരു സ്ത്രീ തന്റെ വേദനയും ലജ്ജയുമൊക്കെ മറന്ന് ഒരു കമ്മീഷന് മുമ്ബാകെ കൊടുത്ത റിപ്പോർട്ടിന് വലിയ വില കൊടുക്കണം. വെറുതേ ആരോടെങ്കിലുമുള്ള വൈരാഗ്യം തീർക്കാനാണെങ്കില്‍ പ്രസ്മീറ്റ് വിളിച്ച് പറഞ്ഞാല്‍പ്പോരെയെന്നും അവർ ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാരല്ല, “അമ്മ’ സംഘടനയാണ് വിഷയത്തില്‍ ആദ്യം നടപടിയെടുക്കേണ്ടത്. ഉടന്‍ എക്സിക്യുട്ടീവ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ നിലപാട് ഉണ്ടായേ പറ്റൂ.
മോശം അനുഭവം ഉണ്ടായ ആ സ്ത്രീകള്‍ക്കൊപ്പം താന്‍ ഉറച്ചുനില്‍ക്കും. ചിലരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ചില സംവിധായകര്‍ മരിച്ച് പോയതിനാല്‍ പേര് പറയുന്നില്ലെന്നും ഉര്‍വശി പറഞ്ഞു.
സംവിധായകന് രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണ്. പരാതിയുള്ളവര്‍ ധൈര്യമായി രംഗത്തുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



