
15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം; ആരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് വിശദീകരിക്കണം ; രോഗി ലിഫ്റ്റിൽ കുടുങ്ങിയസംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം:മനുഷ്യാവകാശ കമ്മീഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗി തകരാറിലായ ലിഫ്റ്റിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
എം എൽ എ ഹോസ്റ്റൽ ജീവനക്കാരൻ രവീന്ദ്രൻ നായരാണ് 2 രാത്രിയും ഒരു പകലും ലിഫ്റ്റിൽ കുടുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് സൂപ്രണ്ട് വിശദീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 2021 ജൂണിൽ അമ്മയെ പരിചരിക്കാൻ ആർ സി സി യിലെത്തിയ പത്തനാപുരം സ്വദേശിനി നാജിറ അറ്റകുറ്റപണികൾക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ കമ്മീഷൻ ഇടപെട്ടിരുന്നു. പത്രവാർത്തയുെടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.