
പൂഞ്ഞാർ: ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് കർട്ടൻ കബളിപ്പിക്കല്‍ വ്യാപകമാകുന്നു.
വീടുകളുടെ മുൻപില് വെയില് ഏല്‍ക്കാതെയും ഭംഗിക്കുവേണ്ടിയും ഇടുന്ന ബാംബുകർട്ടൻ പിടിപ്പിക്കാൻ എത്തുന്ന സംഘം വീട്ടുകാരെ കബളിപ്പിക്കുന്നതായി പരാതി.
കഴിഞ്ഞ ദിവസം കുന്നോന്നിയിലെ ഒരു വീട്ടില്മാരുതി ഓംമ്നി വാനില്‍ എത്തിയ സംഘത്തിലെ ഒരാള്‍ വീടുകളിലെത്തി കർട്ടൻ ഇടുന്നതിന് വെറും 360 രൂപ എന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് കൂടുതല്‍ പേർ കർട്ടനുമായി എത്തി കർട്ടൻ പിടിപ്പിക്കും. അതിനു ശേഷം ഇവർ അളന്ന് സ്വകയർ ഫിറ്റിന് 360 എന്നാണ് പറഞ്ഞെതെന്നു പറഞ്ഞ് ബഹളമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുകാർ ഇതോടെ വെട്ടിലാകും. പിന്നീട് ഇക്കൂട്ടർ പേശി തുക പകുതിയോളം കുറച്ച് പ്രശ്നം പരിഹരിക്കുകയാണ് പതിവു ശൈലി.
കുന്നോന്നിയിലെ വീട്ടുകാർ പിടിപ്പിച്ച കർട്ടൻ അഴിച്ചെടുപ്പിച്ച് പണി കൊടുത്തു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയെങ്കിലും വീട്ടുടമ കർക്കശ നിലപാടെടുത്തതോടെ ഇവർ പിൻവാങ്ങി.
ഇതേരീതില്‍ സമീപ പ്രദേശങ്ങളില്‍ വ്യാപകമായി കബളിപ്പിക്കല്‍ നടക്കുന്നതായി പറയപ്പെടുന്നു. കൊല്ലം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഈരാറ്റുപേട്ടയില്‍ തമ്പടിച്ച് നാട്ടുകാരെ കബളിപ്പിക്കുന്നതെന്ന് പറയുന്നു.