കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത്ടിപ്പർ കൊന്നത് 448 പേരെ: ഏറ്റവും കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരത്ത്

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടിപ്പർ ലോറി ഇടിച്ച് സംസ്ഥാനത്ത്അഞ്ചു വർഷത്തിനിടെ മരിച്ചത് 448 പേർ. 2018 മുതൽ 2023 വരെയുള്ള കണക്കാണിത്. തിരുവനന്തപുരം റൂറൽ മേഖലയിലാണ് കൂടുതൽ മരണം .41 അപകടങ്ങളിലായി 45 പേർ മരിച്ചു.

video
play-sharp-fill

തലസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടുപേരാണ് ടിപ്പർ ഇടിച്ചു മരിച്ചത് .
ടിപ്പറുകൾക്ക് പകൽ ഭാഗിക നിരോധനം ഏർപ്പെടുത്തി 2012 ഡിസംബർ 15ന് ഉത്തരവിറക്കിയിരുന്നു. രാവിലെ എട്ടു മുതൽ പത്തുമണി വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചു മണി വരെയും ആയിരുന്നു നിരോധനം .

നിർമ്മാണ മേഖലയെ ബാധിക്കുന്നു എന്ന പരാതി ഉയര്‍ത്തി ക്വാറി ഉടമകളും ടിപ്പർ ലോറി ഉടമകളുടെ സംഘടനയും രംഗത്തെത്തിയതോടെ നിരോധനം 9 മുതൽ 10 വരെയും നാല് മുതൽ അഞ്ചു വരെയുമായി പുതുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിപ്പർ അപകട മരണത്തിന്റെ സംസ്ഥാനത്തെ പട്ടിക ചുവടെ. ജില്ല, അപകടം, മരണം എന്നീ ക്രമത്തിൽ: തിരുവനന്തപുരം സിറ്റി: 16,16,

തിരുവനന്തപുരം റൂറൽ: 41. 45 .കൊല്ലം സിറ്റി: 18.18. കൊല്ലം റൂറൽ: 21 .22 പത്തനംതിട്ട: 38 41 ആലപ്പുഴ: 33:33 . കോട്ടയം: 30 .32 ഇടുക്കി: 8. 6 എറണാകുളം സിറ്റി: 15, 17 എറണാകുളം റൂറൽ :41 .41 തൃശ്ശൂർ സിറ്റി :10. 10 തൃശ്ശൂർ റൂറൽ: 11 .11 . പാലക്കാട്: 38 .39 മലപ്പുറം :31 32 കോഴിക്കോട് സിറ്റി :10 .10 കോഴിക്കോട് റൂറൽ: 37 .40 വയനാട്: 11 ,14 കണ്ണൂർ സിറ്റി: 8, 9 കണ്ണൂർ റൂറൽ: 3 ,3 കാസർഗോഡ്: 9 .9