‘മുള്ളൻ മുടിയും നഗ്നപാദങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള പത്തുവയസുകാരൻ’; പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ ഹൻദല

Spread the love

സ്വന്തം ലേഖിക

ഗ്നപാദനായി കയ്യും പിറകില്‍ കെട്ടി നെഞ്ചുംവിരിച്ച്‌ യാതൊന്നിനെയും കൂസാത്ത മട്ടില്‍ നില്‍ക്കുന്ന അഭയാര്‍ത്ഥി ബാലന്റെ ചിത്രം പലസ്തീനിലെ മിക്ക തെരുവോരങ്ങളിലും കാണാനാകും.

1973 മുതല്‍ തലയുയര്‍ത്തി പുറംതിരിഞ്ഞ് നില്‍ക്കുന്ന ആ പത്തുവയസുകാരന്‍റെ കാര്‍ട്ടൂണ്‍ ചിത്രം ലോകമെമ്ബാടുമുള്ള പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടികളിലും ഉയരാറുണ്ട്. പേര് ഹൻദല. രൂപം നല്‍കിയത് അന്തരിച്ച പലസ്തീനിയൻ കാര്‍ട്ടൂണിസ്റ്റ് നാജി അല്‍-അലി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദശാബ്ദങ്ങളായി ഇസ്രയേലിനെതിരെയുള്ള പലസ്തീൻ ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളില്‍ ഒന്നാണ് ഹൻദല. 1973 മുതലാണ് ഹൻദല ആഗോള തലത്തില്‍ ശ്രദ്ധേയമാകുന്നത്. അന്നുമുതല്‍ ലോകരാജ്യങ്ങള്‍ കൂടി പങ്കാളിയായ പലസ്തീനെതിരായ അനീതിക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധ രൂപമാണ് ഹൻദല. യാതൊരു തരത്തിലും ഇടപെടാതെ ലോകം പലസ്തീനികളോട് എങ്ങനെ പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നതിനെ കൂടിയാണ് ഹൻദല സൂചിപ്പിക്കുന്നു.

പലസ്തീനിലെ വരണ്ട പ്രദേശങ്ങളില്‍ വളരുന്ന ഒരു കയ്പേറിയ പഴമാണ് ‘ഹൻദല്‍.’ ഇതില്‍ നിന്നാണ് ഹൻദല എന്ന പേര് ലഭിക്കുന്നത്
1948ലെ ഇസ്രയേല്‍ രാഷ്ട്ര രൂപീകരണത്തോടെ സംഭവിച്ച ഒന്നാം നക്ബ (കൂട്ടപ്പലായനം) കാലത്ത് നിര്‍ബന്ധിതമായി കുടിയിറക്കപ്പെടുന്ന നാജി അല്‍ അലിയെന്ന പത്താം വയസുകാരന്റെ ഓര്‍മയില്‍നിന്നാണ് ഹൻദല രൂപം കൊള്ളുന്നത്. മുള്ളൻ മുടിയും നഗ്നമായ പാദങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള ഹൻദല അങ്ങനെയാണ് പലസ്തീനിലെ നിസ്വരായ ജനങ്ങള്‍ക്ക് സ്വന്തമാകുന്നത്‌. കുട്ടിക്കാലത്ത് പലസ്തീൻ വിടാൻ നിര്‍ബന്ധിതനായ നാജി അല്‍-അലിയുടെ തന്നെ പ്രതിഫലനമായിരുന്നു ഹൻദല.

“ഹൻദല എന്റെ കയ്യൊപ്പാണ്. മുള്ളുകള്‍ ആയുധമാക്കുന്ന മുള്ളൻപന്നിയുടെ മുടി പോലെയാണ് അവന്റെ മുടി. ഒരു തടിച്ച, സന്തോഷമുള്ള, സ്വസ്ഥനായ ലാളന അനുഭവിക്കുന്ന ഒരു കുട്ടിയല്ല ഹൻദല. ഹൻദല പത്താം വയസിലാണ് ജനിച്ചത്, അവന് എപ്പോഴും പത്ത് വയസ്സായിരിക്കും. പ്രകൃതി നിയമങ്ങള്‍ അവനു ബാധകമല്ല. അവൻ അതുല്യനാണ്. അവന്റെ ജന്മഭൂമി തിരികെ ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ സാധാരണ നിലയിലാകൂ,” നാജി അലി പറയുന്നു.

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിനെതിരെ ലോകത്തെമ്ബാടുമുള്ള 80 കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഹൻദലയ്ക്കൊപ്പമെന്ന രീതിയില്‍ ചിത്രീകരിച്ചിരുന്നു

1969ല്‍ ഒരു കുവൈറ്റി പത്രത്തിലാണ് ഹൻദല ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നാണ് ആദ്യമായും അവസാനമായും കാഴ്ചക്കാരനെ അഭിമുഖീകരിക്കുന്ന തരത്തില്‍ ഹൻദല പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1973ലെ ഒക്ടോബര്‍ യുദ്ധത്തിന് തൊട്ടുപിന്നാലെ നാജി അല്‍-അലി തന്റെ പുറം തിരിഞ്ഞ് നില്‍ക്കുന്ന ഹൻദലയെ വരയ്ക്കാൻ ആരംഭിച്ചു.

പലസ്തീനിലെ വരണ്ട പ്രദേശങ്ങളില്‍ വളരുന്ന കയ്പേറിയ പഴമാണ് ‘ഹൻദല്‍.’ ഇതില്‍ നിന്നാണ് ഹൻദല എന്ന പേര് ലഭിക്കുന്നത്. മുറിക്കുമ്ബോള്‍ വീണ്ടും വളരുകയും ആഴത്തില്‍ വേരുകളുള്ളതുമായ ചെടിയില്‍നിന്നുള്ള ഈ പഴത്തിന്റെ പേര് നല്‍കിയതിലൂടെ പലസ്തീനികളുടെ കയ്പേറിയ ജീവിതത്തെ കൂടിയാണ് ഹൻദല പ്രതിനിധീകരിക്കുന്നത്.

1987-ല്‍ ലണ്ടനില്‍ വച്ച്‌ കൊല്ലപ്പെട്ട നാജി അല്‍ അലിയുടെ കൊലയാളിയെ ഇതുവരെ പിടികൂടിയിട്ടില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ സര്‍ഗശേഷി ഇന്നും ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയുടെ പ്രതീകമായി തുടരുകയാണ്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിനെതിരെ ലോകത്തെമ്ബാടുമുള്ള 80 കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഹൻദലയ്ക്കൊപ്പമെന്ന രീതിയില്‍ ചിത്രീകരിച്ചിരുന്നു.