play-sharp-fill
പാക്കിസ്ഥാന്റെ ആക്രമണപ്പട്ടികയിൽ മുല്ലപ്പെരിയാറും ഇടുക്കി ഡാമും: സംസ്ഥാനത്തിന് അതീവജാഗ്രതാ നിർദേശവുമായി മിലട്ടറി ഇന്റിലിജൻസ്; മുല്ലപ്പെരിയാറിലും ഇടുക്കിയിലും സുരക്ഷ വർധിപ്പിക്കുന്നു

പാക്കിസ്ഥാന്റെ ആക്രമണപ്പട്ടികയിൽ മുല്ലപ്പെരിയാറും ഇടുക്കി ഡാമും: സംസ്ഥാനത്തിന് അതീവജാഗ്രതാ നിർദേശവുമായി മിലട്ടറി ഇന്റിലിജൻസ്; മുല്ലപ്പെരിയാറിലും ഇടുക്കിയിലും സുരക്ഷ വർധിപ്പിക്കുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യം യുദ്ധഭീതിയുടെ മുനമ്പിൽ നിൽക്കുമ്പോൾ സംസ്ഥാനത്തെ രണ്ട് വലിയ ഡാമുകളായ മുല്ലപ്പെരിയാറിനും ഇടുക്കിയ്ക്കും സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് മിലട്ടറി ഇന്റലിജൻസിന്റെ രഹസ്യ നിർദേശം. യുദ്ധമുണ്ടായാൽ പാക്കിസ്ഥാൻ സൈന്യം മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളെ ലക്ഷ്യമിടുമെന്ന് കണക്ക്് കൂട്ടിയാണ് ഇന്ത്യൻ സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സർക്കാർ അതിർത്തി കടന്ന് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടികൾ അതിർത്തിയിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പാക്കിസ്ഥാന്റെ ആക്രമണ സാധ്യതാ പട്ടികയിൽ ഉണ്ടെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതിനെ ഏറെ ആശങ്കയോടെയാണ് സംസ്ഥാനങ്ങൾ നോക്കിക്കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിയിൽ വൻ ജലബോംബ് ശേഖരമാണ് കരുതിയിരിക്കുന്നത്. ചെറിയ ഒരു ബോംബ് ആക്രമണം പോലും ഇടുക്കി ഡാമിനെ തകർക്കാനും കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, ആലപ്പുഴ അടക്കമുള്ള ആറ് ജില്ലകളെ ഇല്ലാതാക്കാനും ഇടയാക്കും. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ഇടുക്കി ഡാമിനെ ലക്ഷ്യമിടുമെന്ന റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ കേരളത്തിന്റെ വൈദ്യുതി , ജല , കൃഷി സമ്പത്തിനെയെല്ലാം ഇടുക്കിയും മുല്ലപ്പെരിയാർ ഡാമുകൾ തകർക്കുന്നത് വഴി ഇല്ലാതാക്കാൻ സാധിക്കുമെന്നും പാക്കിസ്ഥാൻ കണക്കു കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം ശക്തമാക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചാൽ കേരളവും ഭീതിയിലാകുന്നത്.


പാക്കിസ്ഥാന്റെ ആക്രമണ സാധ്യതാ പട്ടികയിൽ കൊച്ചിയ്ക്ക് ഒന്നാം സ്ഥാനമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കടലിൽ നിന്നും മിസൈൽ വർഷിക്കാൻ സാധിക്കുമെന്നതും, കാര്യമായ സൈനിക സാന്നിധ്യവും റഡാർ സാന്നിധ്യവും കൊച്ചി അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലെന്നതും കേരളം അടക്കമുള്ള സ്ഥലങ്ങൾ ആക്രമണ പട്ടികയിൽ ഒന്നാമത് എത്തുന്നതിന് ഇടയാക്കിയിരുന്നു.

രാജ്യത്ത് സൈന്യം ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുക ഉത്തരേന്ത്യയിലും ഡൽഹി അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലുമായിരിക്കും. ദക്ഷിണേന്ത്യയിൽ കാര്യമായ സൈനിക സാന്നിധ്യമേ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കവചങ്ങളോ ഇല്ലെന്ന് പാക്കിസ്ഥാൻ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പാക്കിസ്ഥാൻ മിസൈലുകൾ ഇന്ത്യൻ അതിർത്തി ഭേദിച്ച് എത്തിയാലും കേരളം അടക്കമുള്ള ഉത്തരേന്ത്യയിൽ കാര്യമായ പ്രതിരോധം ഉണ്ടാകില്ല. ഇത് കണക്കിലെടുത്താൻ ഏഴ് മിസൈലുകൾ ഇന്തയുടെ തെക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് പാക്കിസ്ഥാൻ തൊടുത്തു നിർത്തിയിരിക്കുന്നത്.
ഏതെങ്കിലും വിധത്തിൽ പ്രതിരോധമുണ്ടായാൽ തന്നെ കടലിൽ നിന്നും ആക്രമിക്കാനുള്ള പദ്ധതിയും പാക്കിസ്ഥാൻ തയ്യാറാക്കിയിട്ടുണ്ട്. കടയിൽ നിന്നും കപ്പലിൽ മിസൈൽ ഘടിപ്പിച്ചുള്ള ആക്രമണത്തിനും പാക്കിസ്ഥാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഏത് രീതിയിൽ ആക്രമണമുണ്ടായാലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ പ്രതിരോധമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യ പാക്കിസ്ഥാനിലേയ്ക്ക് ആക്രമണം നടത്തുമ്പോൾ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വയ്ക്കാതെ കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ആൾ നാശവും വസ്തു നാശവും വരുത്താനാണ് നീക്കം.