play-sharp-fill
രണ്ട് ആണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും പീഡിപ്പിച്ചു; യുവാവിന് 189 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

രണ്ട് ആണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും പീഡിപ്പിച്ചു; യുവാവിന് 189 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

കാഞ്ഞങ്ങാട്: രണ്ട് ആണ്‍ കുട്ടികളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും പീഡിപ്പിച്ച യുവാവിനെ 189 വര്‍ഷം തടവിന് വിധിച്ചു.

പാപ്പു എന്ന ടി.ജി. സുധീഷിനെയാണ് (25) ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്. എന്നാല്‍ മൂന്ന് കേസിലും കൂടി 50 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതി.


ഒന്നാംക്ളാസില്‍ പഠിക്കുകയായിരുന്ന ഏഴു വയസുകാരിയെ പലവട്ടം പീഡിപ്പിച്ച കേസില്‍ 74 വര്‍ഷം തടവും 1,45,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 13 മാസം അധിക തടവ് അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിന്നാലുകാരനെ സ്‌കൂട്ടറില്‍ കടത്തികൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 19 വര്‍ഷം തടവും 45000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.

2019ല്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതിനാണ് 96 വര്‍ഷം തടവും 2,15,000 രൂപ പിഴയും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധിക തടവും അനുഭവിക്കണം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരനാണ് മൂന്നു കേസുകളിലും പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

വെള്ളരിക്കുണ്ട് എസ്.ഐ ആയിരുന്ന എം.പി. വിജയകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സി.ഐ രഞ്ജിത്ത് രവീന്ദ്രനാണ്.