play-sharp-fill
ഗാസയില്‍ അടിയന്തിരമായി വെടിനിര്‍ത്തണമെന്ന് അറബ് രാജ്യങ്ങള്‍; എതിര്‍ത്ത് അമേരിക്ക, ബന്ദികളെ മോചിപ്പിക്കണമെന്ന് നെതന്യാഹു

ഗാസയില്‍ അടിയന്തിരമായി വെടിനിര്‍ത്തണമെന്ന് അറബ് രാജ്യങ്ങള്‍; എതിര്‍ത്ത് അമേരിക്ക, ബന്ദികളെ മോചിപ്പിക്കണമെന്ന് നെതന്യാഹു

സ്വന്തം ലേഖിക

ടെല്‍അവീവ്: ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കമണമെന്നും‌ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിര്‍ത്ത അമേരിക്ക ഈ നീക്കം ഹമാസിനെ കൂടുതല്‍ ശക്തമാകാൻ സഹായിക്കുമെന്ന് പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

 

ഇതിനിടെ ഗാസയിലെ ജബലിയ പ്രവിശ്യയിലെ സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്ബിന് നേരെ ഇസ്രായേല്‍ നടത്തിയ
മിസൈലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഗാസയില്‍ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ തെരുവില്‍ പ്രതിഷേധം നടത്തി. തെക്കൻ ലെബനനെതിരായ കടന്നാക്രമണം ഇസ്രയേല്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേലൻ്റെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു. ഹമാസ് ഭരിക്കുന്ന എൻക്ലേവില്‍ ഒരാഴ്ചയായി സൈന്യം കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടര്‍ന്നാണ് ഗാസ നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്. ഹമാസിന്റെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേല്‍ സൈനികര്‍ പൂര്‍ത്തിയാക്കി. വെടിനിര്‍ത്തല്‍ സാധ്യതകള്‍ നിലവില്‍ പരിഗണനയിലില്ലെന്നും ഹഗാരി പറഞ്ഞു. എന്നാല്‍, ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഗാസ ഇസ്രായേലിന് ചരിത്ര ശാപമായി മാറും. ഗാസയില്‍ പ്രവേശിക്കുന്ന ഇസ്രായേലി സൈനികര്‍ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നുമാണ് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്.