
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങൾ ആ തരത്തിൽ മുഖ വിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷൻ പറഞ്ഞു. പ്രസ്താവനയിലൂടെയാണ് അസോസിയേഷന്‍റെ പ്രതികരണം.
ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങൾ ഒരു അഭിമുഖത്തിൽ ലന ഉന്നയിക്കുന്നു. ഒരിക്കൽ സൈക്ക്യാട്രിക് മരുന്നുകൾ ഉപയോഗിച്ചാൽ പിന്നീട് അത് ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്ഡ്രോവൽ സിൻട്രം ഉണ്ടാകുമെന്നും ലെന വാദിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂർവ ജന്മത്തിലെ കാര്യങ്ങൾ തനിക്ക് ഓർമ്മയുണ്ടെന്നും താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നും ലെന പറയുന്നു. 63ാമത്തെ വയസ്സിൽ ടിബറ്റിൽ വച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതും. മോഹൻലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നത്.
ലെനയുടെ വാദങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷൻ ഉള്ള ഒരാൾ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
ഡിപ്രഷൻ മൂലം ആത്മഹത്യയുടെ വക്കിൽ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകൾ. സ്റ്റേബിൾ ആയ ശേഷം മെഡിക്കൽ അഡ്വൈസ് പ്രകാരം തന്നെ മരുന്ന് നിർത്തിയവർ ധാരാളമാണെന്ന് ഡോ. ജിനേഷ് പി എസ് ഫേസ്ബുക്കിൽ കുറിച്ചു.
ജിനേഷ് പി എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു അഭിനേത്രി എന്ന നിലയിൽ ലെനയുടെ പെർഫോമൻസ് ഇഷ്ടമാണ്.
പക്ഷേ മെഡിക്കൽ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ അപക്വവും അശാസ്ത്രീയവുമാണ്, മറ്റൊരു ശ്രീനിവാസൻ ലെവൽ.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷൻ ഉള്ള ഒരാൾ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ല.
സൈക്യാട്രിക് മരുന്നുകൾ കിഡ്നിയും ലിവറിനെയും, അതിന് മുൻപേ തലച്ചോറിനെയും നശിപ്പിക്കും എന്നൊക്കെയാണ് കക്ഷി പറയുന്നത്. ഡിപ്രഷൻ, ഉത്കണ്ഠ ഒക്കെ ഉണ്ടെങ്കിലും മരുന്നു കഴിക്കാൻ പാടില്ലത്രേ!
ഡിപ്രഷൻ മൂലം ആത്മഹത്യയുടെ വക്കിൽ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകൾ. സ്റ്റേബിൾ ആയ ശേഷം മെഡിക്കൽ അഡ്വൈസ് പ്രകാരം തന്നെ മരുന്ന് നിർത്തിയവർ ധാരാളം.
അവിടെയാണ് ഈ മരുന്നുകൾ കഴിച്ചുതുടങ്ങിയാൽ ഒരിക്കലും നിർത്താൻ പറ്റില്ല എന്ന് ഇവർ പറയുന്നത്.
പണ്ട് മോഹനനും വടക്കഞ്ചേരിയും ഒക്കെ പറഞ്ഞ് പൊളിഞ്ഞ തിയറി വീണ്ടുമെടുത്ത് അലക്കുന്നുണ്ട് ഇവർ.
കഷ്ടമാണ്.
നിത്യാനന്ദ ലെവലിലുള്ള നിങ്ങളുടെ മറ്റൊരു ടോക്ക് കൂടി കേട്ടു. അതൊക്കെ ഫിലോസഫി, നടക്കട്ടെ.
പക്ഷേ അശാസ്ത്രീയത വാരി വിതറി ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്, എല്ലാ സെലിബ്രിറ്റികളോടുമുള്ള ഒരു അഭ്യർത്ഥനയാണ്.
നിങ്ങളെപ്പോലെ അല്ലെങ്കിൽ നിങ്ങൾക്ക് അപ്പുറം സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്ന പലരും ഡിപ്രഷന് മരുന്നു കഴിച്ചിട്ടുണ്ട്, പൂർണ്ണമായി ഭേദപ്പെട്ടിട്ടുമുണ്ട്, മരുന്ന് നിർത്തിയിട്ടുമുണ്ട്. എന്നാൽ പല സൈക്യാട്രിക് വിഷയങ്ങൾക്കും തുടർച്ചയായി മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവരും ഉണ്ട്. അത് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെയാണ് സൈക്യാട്രിക് മരുന്നുകളെ കുറിച്ചുള്ള സ്റ്റിഗ്മ ഈ സമൂഹത്തിൽ മാറി വരുന്നത്.
ശ്രീനിവാസനെ പോലെയുള്ളവർ ഉണ്ടാക്കിവെച്ച ഡാമേജ് മാറി വരുന്നതേയുള്ളൂ. ദയവായി അവിടെ എണ്ണ കോരി ഒഴിക്കരുത്.
പ്ലീസ്