ദേവികുളം തെരഞ്ഞെടുപ്പ് കേസ്: എ രാജയ്ക്ക് സംവരണത്തിന് ആര്‍ഹതയില്ല; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍.

എ രാജയ്ക്ക് സംവരണത്തിന് ആര്‍ഹതയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ കുമാറിന്റെ വാദം. രാജയുടെ പൂര്‍വീകര്‍ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1976 വരെ രാജയുടെ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ സ്വന്തമായി സ്ഥലമോ മേല്‍വിലാസമോ ഇല്ലാതെയിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംവരണത്തിൻ്റെ അനൂകൂല്യം ലഭിക്കില്ലെന്നാണ് കുമാറിന്റെ വാദം.

രാജയും മാതാപിതാക്കളും ക്രിസ്ത്യൻ മത വിശ്വാസം സ്വീകരിച്ചവരാണ്. ക്രിസ്ത്യൻ മതവിശ്വാസി എന്ന നിലയില്‍ തന്നെയാണ് ജീവിച്ചത്. രാജയുടെ വിവാഹം നടന്നത് ക്രിസ്തുമത ആചാരപ്രകാരമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മൂന്നോളം ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ പാസ്റ്റര്‍മാര്‍ ചേര്‍ന്നാണ് വിവാഹം ആശീര്‍വദിച്ചത്. വിവാഹ ചിത്രങ്ങള്‍, പാസ്റ്റര്‍മാരുടെ മൊഴി, ഫോട്ടോഗ്രാഫറുടെ മൊഴി ഇതിന് തെളിവുണ്ടെന്നും ഡി കുമാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.