
മദ്യപാനം ചോദ്യം ചെയ്തു ; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ പിതാവിനെ കൂട്ടുപിടിച്ചു; യു കെയിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചിങ്ങവനം സ്വദേശിനിയെ കുടുക്കി പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: പിതാവിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പൊലീസ് പിടിയിൽ. ചിങ്ങവനം സ്വദേശിനിയായ സാറാ സണ്ണിയാണ് പിടിയിലായത്.
സുഹൃത്തുക്കളുമായി ബാറിൽ പോയുള്ള മദ്യപാനം ഭർത്താവ് ചോദ്യം ചെയ്തതിനു പിന്നിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ . പിതാവായ സണ്ണി കുര്യനുമായി ചേർന്ന് ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ശേഷം യുവതി യുകെയിലേയ്ക്കു കടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി. സണ്ണി കുര്യൻ ഒളിവിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാറായും തിരുവാതുക്കൽ സ്വദേശിയായ ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനായി സാറയും സണ്ണിയും ചേർന്ന് ഭർത്താവിനെ ചിങ്ങവനത്തേയ്ക്കു വിളിച്ചു വരുത്തി. തുടർന്ന മർദ്ദിക്കുകയായരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലും , കാരിത്താസ് ആശുപത്രിയിലും ചികിത്സ തേടി. സ്‌കാൻ ചെയ്തപ്പോൾ തലയോടിന് പൊട്ടലുണ്ടെന്നു കണ്ടെത്തി. അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന്, പൊലീസ് വിമാനത്താവളം വഴിയുള്ള അന്വേഷണത്തിലാണ് യുകെയിലേയ്ക്കു രക്ഷപെടാൻ ശ്രമിച്ച സാറയെ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്. തുടർന്ന്, ചിങ്ങവനം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.