ഏഷ്യാനെറ്റ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം

ഏഷ്യാനെറ്റ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം

സ്വന്തം ലേഖകൻ
കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാർത്ത വ്യാജമാണെന്ന് ആരോപിച്ച് പിവി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ജീവനക്കാർക്ക് മുൻകൂർ ജാമ്യം. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, പ്രസിഡൻറ് എഡിറ്റർ കെ ഷാജഹാൻ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കാണ് കോഴിക്കോട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടു കൂടിയാണ് ജാമ്യം നൽകിയത്. പോക്സോ കോടതി ജഡ്ജി
കെ പ്രിയയാണ് ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ജീവനക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് പി വി ഹരി ഹാജരായി. 2022 നവംബർ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്തയിൽ 14കാരിയുടെതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നാണ് പി വി അൻവർ എംഎൽഎയുടെ പരാതി.