
സ്വന്തം ലേഖിക
തുമ്പ: റിട്ടയേഡ് എഎസ്‌ഐയുടെ കൊലപാതകം അടക്കം നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ജെറ്റ് സന്തോഷ് പൊലീസ് പിടിയില്‍.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പിടികിട്ടാപ്പുള്ളി സന്തോഷിനെ പൊലീസ് സംഘം അതി സാഹസികമായി പിടികൂടിയത്. പള്ളിത്തുറയിലെ വീട്ടില്‍ നിന്ന് തുമ്പ പൊലീസാണ് സന്തോഷിനെ പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്ന് ഒരു തോക്കും പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിത്തുറയിലെ വീട് മുപ്പതോളം പൊലീസുകാര്‍ വളഞ്ഞത് മനസ്സിലാക്കിയ സന്തോഷ് മൂന്നാം നിലയില്‍ നിന്ന് തെങ്ങില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ നീക്കം പരാജയപ്പെട്ടതോടെ പൊലീസിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി രക്ഷപ്പെടാനായി ശ്രമം. എന്നാല്‍ ഏറെ നേരത്തെ ബല പ്രയോഗത്തിലൂടെ ജെറ്റ് സന്തോഷിനെ കീഴടക്കി.
തെങ്ങില്‍ കയറിയും തോക്ക് ചൂണ്ടിയും രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ അതി സഹസികമായാണ് പൊലീസ് കീഴടക്കിയത്.
ഇതിനിടെ നെറ്റിയില്‍ തൊക്കുകൊണ്ടുള്ള ഇടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. ജാമ്യത്തിലിറങ്ങി രക്ഷപ്പെടുന്നത് പതിവാക്കിയ സന്തോഷ് ഇതിനു മുൻപ് രണ്ട് തവണയാണ് പൊലീസിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി രക്ഷപ്പെട്ടത്.
കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ജെറ്റ് സന്തോഷ്. കുപ്രസിദ്ധ ഗുണ്ടയായിരുന്ന എല്‍ടിടി കബീറിൻ്റെ അനുയായിയായിരുന്ന സന്തോഷ്, 1998 ല്‍ ചെമ്പഴന്തിയില്‍ റിട്ടയേഡ് എ എസ് ഐ കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.




