play-sharp-fill
‘ജോ സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനും അതേ; നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്ന് മാത്രം’; ജോ ജോസഫ്  സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

‘ജോ സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനും അതേ; നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്ന് മാത്രം’; ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന മുഖ്യ മന്ത്രി ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി ആണ്, ഞാനും അതേ. പക്ഷേ, അത് നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്ന് പരിഹസിച്ച് ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തില്‍ മറുപടി നൽകി.

തൃക്കാക്കര അബദ്ധം തിരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ വര്‍ഗ്ഗീയതക്കുള്ള ശരിയായ ബദല്‍ സിപിഎം. ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്‍റെ വേവലാതി യുഡിഎഫ് ക്യാമ്ബില്‍ പ്രകടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എല്‍ഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വന്‍ഷന്‍ വേദിയിലുണ്ടായിരുന്നു. കെ വി തോമസും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.


മുഖ്യമന്ത്രിയുടെ വാക്കുകള്‍:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കരയ്ക്ക് അസുലഭ സന്ദര്‍ഭം ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും.അതിന്‍്റെ വേവലാതി യുഡിഫ് ക്യാമ്ബില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില നല്കാത്ത സാഹചരര്യം ഈ രാജ്യത്തുണ്ട്.

വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുന്നു. രാജ്യത്തെ ജനനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് ആകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഗീയതയോട് സമരസപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. കോണ്‍ഗ്രസിന് വര്‍ഗീയതയെ തടയാന്‍ ആകുന്നില്ല. ബിജെപി ഉയര്‍ത്തുന്ന സമ്ബത്തിക ഭീഷണിക്കും, വര്‍ഗീയതയ്ക്കും ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇതിനായി ഒരു ബദല്‍ ആണ് ഉയര്‍ത്തേണ്ടത്. സംസ്ഥാന പരിമിതിയില്‍ നിന്ന് ബദല്‍ ആകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ്സ് വര്‍ഗീയതയോടെ സന്ധി ചെയ്യുന്ന നിലയാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തോല്പിക്കാന്‍ ഹീനമായ മാര്‍ഗങ്ങള്‍ അവ‍ര്‍ സ്വീകരിച്ചു. നേരിനും ശരിക്കും ചേരാത്ത പ്രചരണം അവരില്‍ നിന്നും ഉണ്ടായി. അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായി, ബിജെപി യും കോണ്ഗ്രസും ഒരുമിച്ചു നീങ്ങുന്ന നിലയുണ്ടായി. പറ്റിപ്പോയ അബദ്ധം തിരുത്താനുള്ള സമയം ഇപ്പോള്‍ തൃക്കാക്കരയ്ക്ക് കൈവന്നിട്ടുണ്ട്. തൃക്കാക്കരയില്‍ ഇടത് സ്ഥാനാ‍ര്‍ത്ഥിക്ക് വിജയം നല്‍കി എല്‍ഡിഎഫിന് സെഞ്ച്വറി അടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കണം.

നാടിന്‍്റെ പുരോഗതിക്കായി കൊണ്ടു വരുന്ന ഒരു പദ്ധതിയേയും അനുകൂലിക്കാന്‍ പ്രതിപക്ഷത്തിനായില്ല. കൊച്ചി മെട്രോ വികസനത്തിന്‌ കേന്ദ്രത്തില്‍ നിന്നും വേണ്ട ഒരു സഹായവുമില്ല. വികസനത്തിന്‌ വേഗത ഇല്ല. എന്നാല്‍ ഇക്കാര്യത്തില്‍ എറണാകുളത്ത് നിന്നും പോയ എംപിയ്ക്ക് ഒരു പ്ലാകാര്‍ഡ് ഉയര്‍ത്തി പോലും പ്രതിഷേധിക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.