
സ്വന്തം ലേഖകൻ
മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന് തിരിച്ചുകിട്ടിയ 11 കാരന് രക്ഷയായത് റഫ്രിജിറേറ്റര്‍.
രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നതുവരെ ഒരു ദിവസം മുഴുവനും കുട്ടി ഫ്രിഡ്ജിനുള്ളില് കഴിഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പൈന്‍സിലെ ബേബേ സിറ്റിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് സിജെ ജെസ്മെ എന്ന കുട്ടിയെ കണ്ടെത്തുന്നത്.
മണ്ണിടിച്ചിലുണ്ടായപ്പോള്‍ റെഫ്രിജിറേറ്ററില്‍ കയറിയിരുന്നാല്‍ രക്ഷപ്പെടാമെന്ന തോന്നലാണ് കുട്ടിയെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. രക്ഷപ്പെടുത്തി. സംഘത്തോട് കുട്ടി ആദ്യമായി സംസാരിച്ചത് ‘എനിക്ക് വിശക്കുന്നു’ എന്നാണ്. റഫ്രിജിറേറ്റര്‍ കണ്ട് സംശയം തോന്നിയാണ് രക്ഷാപ്രവര്‍ത്തകര്‍ അതിനടുത്തേക്ക് ചെന്നത്. അവന് ബോധമുണ്ടായിരുന്നു. കാലിന് ഒടിവ് പറ്റിയതല്ലാതെ ഗുരുതരമായ പരിക്കുകളില്ല. അവര്‍ ചെളിയില്‍ നിന്ന് പൊട്ടിയ ഉപകരണം ശവപ്പെട്ടി പോലെ ഉയര്‍ത്തി, തുടര്‍ന്ന് 11 വയസ്സുകാരനെ താല്‍ക്കാലിക സ്ട്രെച്ചറിലേക്ക് മാറ്റി. ഉടനെ അവനെ ആശുപത്രിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ജസ്മെയുടെ കുടുംബം ഉരുള്‍പൊട്ടലില്‍പെട്ടു. അവന്റെ അമ്മയെയും അനുജത്തിയെയും ഇപ്പോഴും കാണാനില്ല, അവന്റെ പിതാവ് മരിച്ചു. 13 വയസ്സുള്ള സഹോദരന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് കരുതുന്നത്.
അതേസമയം, കൊടുങ്കാറ്റിനെ തുടര്‍ന്ന് ബേബേയില്‍ മാത്രം 200 ഓളം ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും 172 ഓളം പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് അനുസരിച്ച്, കൊടുങ്കാറ്റ് 200 ദശലക്ഷത്തിലധികം ആളുകളെ ഈ പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തെരച്ചില്‍ നടത്തുകയാണ്.







