മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരിച്ച സംഭവം; ഓഡി കാറുമായി മൽസരിച്ച് ഓടിച്ചത് അപകടകാരണമായി

മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരിച്ച സംഭവം; ഓഡി കാറുമായി മൽസരിച്ച് ഓടിച്ചത് അപകടകാരണമായി

സ്വന്തം ലേഖകൻ

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ റഹ്മാനാണ് പൊലീസിന് മൊഴി നല്‍കിയത്.

ഓഡി കാര്‍ ചേസ് ചെയ്തതാണ് അപകട കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ഓഡി കാര്‍ പിറകെ പായുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം കാര്‍ അപകടസ്ഥലത്തെത്തി. കാറില്‍ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ഇരുവരും മത്സരയോട്ടം നടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.

ഈ മാസം ഒന്നാം തീയതി പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ ആന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24), തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്.