
സ്വന്തം ലേഖകൻ
പോത്തൻകോട് : നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് ക്രൂര മർദ്ദനം. കരാറുകാരനെ മർദ്ദിച്ച അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുവേലി തടത്തരികത്തു വീട് കടുവാക്കുഴിയിൽ തുളസീധരൻ നായർ (55), കടുവാക്കുഴി വി.ജി ഭവൻ വേണുഗോപാലൻ നായർ (55),കടുവാക്കുഴി വിളയിൽ പുത്തൻവീട്ടിൽ വിജയകുമാർ (54),കടുവാക്കുഴി നന്ദനത്തിൽ ജയകുമാർ (50), കടുവാക്കുഴി താന്നിവിള പുത്തൻവീട്ടിൽ അനിൽകുമാർ( 45 ) എന്നിവരാണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെയോടെയാണ് പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിലാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ സിഐടിയു – ഐഎൻടിയുസി, യൂണിയൻ തൊഴിലാളികൾ മർദ്ദിച്ചത്.
ചെങ്ങന്നൂർ സ്വദേശി അശോകൻ പോറ്റി എന്നയാൾക്ക് വീടുവയ്ക്കുന്ന വീടിന്റെ പണിക്കായി ഇവർ എത്തിയപ്പോഴാണ് നോക്കുകൂലി ആവശ്യവുമായി ചുമട്ടുതൊഴിലാളികൾ എത്തിയത്.
വീടിന്റെ കോൺക്രീറ്റിന് വേണ്ടി ബുധനാഴ്ച കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പട്ടിരുന്നു.
എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് കരാറുകാരൻ മണികണ്ഠൻ ഇവരെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. വാർക്കപ്പണിക്കാരായ മണികണ്ഠനും മൂന്നു തൊഴിലാളികൾക്കുമാണ് മർദ്ദനമേറ്റത്.ഇത് മൊബൈലിൽ പകർത്തിയയാളെയും ഇവർ മർദ്ദിച്ചു.
തുടർന്നിവർ ആശുപത്രിയിൽ ചികിൽസ തേടി.