play-sharp-fill
കിലുക്കാംപെട്ടിയായിരുന്നു അവൾ.,എല്ലാവരുടേയും കണ്ണിലുണ്ണി.,അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു..വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മകളിൽ കുടുംബം

കിലുക്കാംപെട്ടിയായിരുന്നു അവൾ.,എല്ലാവരുടേയും കണ്ണിലുണ്ണി.,അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു..വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മകളിൽ കുടുംബം

കിലുക്കാംപെട്ടിയായിരുന്നു അവൾ…എല്ലാവരുടേയും കണ്ണിലുണ്ണി…അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പെൺകുട്ടിയുടെ സഹോദരൻ ആദ്യ കഷണം കേക്ക് വാങ്ങി.

കരഞ്ഞു തളർന്നു നിന്ന മാതാവിനെ ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് മുറിയിലെത്തിച്ചത്. വണ്ടിപ്പെരിയാറിൽ ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ച ആറു വയസുകാരിയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ.


വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ വിയോ​ഗത്തിൽ നീറുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്. ഇന്നലെയായിരുന്നു വണ്ടിപ്പെരിയാറിലെ ആ പെൺകുട്ടിക്ക് ആറ് വയസു തികഞ്ഞത്. അവൾ കൊല്ലപ്പെട്ടിട്ട് ജൂലൈ 16 ന് 16 ദിവസം തികയുന്ന ദിനം തന്നെ അവളുടെ പിറന്നാളും…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാറുദിവസം മുൻപാണ് ചുരക്കുളത്ത് ആറുവയസ്സുകാരി പീഡനശേഷം കെട്ടിത്തൂക്കി കൊലചെയ്യപ്പെട്ടത്. അടുത്ത വീട്ടിൽ താമസിക്കുന്ന ഇരുപത്തിരണ്ടു വയസ്സുകാരനായിരുന്നു ഇതിന് പിന്നിൽ. പീഡനത്തിനിടെ ബോധരഹിതയായി വീണ കുട്ടിയെ യുവാവ് വീട്ടിനുള്ളിൽ കയറിൽ കെട്ടിത്തൂക്കി.

ജൂൺ 30-ാം തിയതിയാണ് കുഞ്ഞിനെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായിരുന്ന വിവരം പുറത്തു വന്നത്. പെൺകുട്ടിയെ മൂന്ന് വയസുമുതൽ പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനു മൊഴി നൽകിയിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് ലയത്തിൽ എത്തിയായിരുന്നു അർജുൻ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

വണ്ടിപ്പെരിയാറിലെ കടകളിൽ നിന്നും പൊലീസ് തെളിവുകൾ ശേഖരിച്ചിരുന്നു. ആറുവയസുകാരിയെ പോലെ മറ്റാർക്കെങ്കിലും പ്രതിയിൽ നിന്ന് ഇത്തരത്തിൽ ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കേസിന്റെ ആദ്യഘട്ടത്തിൽ വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയുള്ള അപകടമരണം എന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിൽ ആറുവയസുകാരി കടുത്ത പീഡനത്തിനു ഇരയായിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അർജുൻ പൊലീസ് പിടിയിലായത്.