മകൻ ഡോക്ടറാകുന്നത് കണ്ട ശേഷം മടങ്ങി വരുന്നതിനിടെ വാഹനാപകടം: മുൻ പ്രവാസി മലയാളിയായ പിതാവിന് ദാരുണാന്ത്യം

മകൻ ഡോക്ടറാകുന്നത് കണ്ട ശേഷം മടങ്ങി വരുന്നതിനിടെ വാഹനാപകടം: മുൻ പ്രവാസി മലയാളിയായ പിതാവിന് ദാരുണാന്ത്യം

തേർഡ് ഐ ബ്യൂറോ

കാസർകോട്: മകൻ ഡോക്ടറാകുന്നത് കുടുംബത്തോടൊപ്പം കണ്ട ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. നീലേശ്വരം തൈക്കടപ്പുറം പ്രിയദര്‍ശനി കോളനിയിലെ മുന്‍പ്രവാസി തമ്പാനാണ് ആകസ്മികമായുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

മംഗളുരു എ. ജെ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ മകന്‍ ഷിബിന്റെ ബിരുദ ദാനച്ചടങ്ങായിരുന്നു ശനിയാഴ്ച. തമ്പാനും ഭാര്യ മിനിയും മകള്‍ മിമിതയും ഭര്‍ത്താവ് ചായ്യോത്തെ പൊതുമരാമത്ത് കരാറുകാരന്‍ ബിനീഷും ഇവരുടെ രണ്ടു മക്കളുമാണ് ഷിബിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്. ബിരുദദാന ചടങ്ങിന് ശേഷം കുടുംബം ബിനീഷിന്റെ കൂടെ ഒരു ദിവസം മംഗളൂരുവില്‍ തന്നെ തങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനെ ഡോക്ടറാക്കുന്നതിന് തമ്ബാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. നാട്ടിലും സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയങ്കരന്‍ ആയിരുന്നു തമ്പാന്‍. കുവൈത്തില്‍ കരാറുകാരന്‍ ആയിരുന്ന തമ്പാന്‍ ഒന്നര വര്‍ഷമായി നാട്ടിലാണ്. നാട്ടില്‍ പൊതുരംഗത്തും സജീവമായിരുന്നു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം നീലേശ്വരം എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആണുള്ളത്. ഗള്‍ഫിലുള്ള ബന്ധുക്കള്‍ എത്തിയതിനു ശേഷം ഉച്ചക്ക് നാട്ടിലെ ക്ലബിലും പ്രിയദര്‍ശിനി കോളനിയിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്ക്കാര ചടങ്ങുകള്‍ നടത്തും.

പ്രമുഖ കരാറുകാരനും എസ് .എന്‍ .ഡി .പി യോഗം ഡയറക്ടറുമായ സി.നാരായണന്റെ മകനാണ് തമ്പാന്റെ മരുമകനായ ബിനീഷ്.