play-sharp-fill
ഇനിയും അവസാനിക്കാതെ ഉദ്യോഗസ്ഥ പീഡനം: തിരൂർ റിസർവ്വേ ഓഫീസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് മാനസിക പീഡനത്തെ തുടർന്ന് ; 28കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇനിയും അവസാനിക്കാതെ ഉദ്യോഗസ്ഥ പീഡനം: തിരൂർ റിസർവ്വേ ഓഫീസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് മാനസിക പീഡനത്തെ തുടർന്ന് ; 28കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കൊല്ലം: മലപ്പുറം തിരൂർ റീ സർവേ സൂപ്രണ്ട് ഓഫീസിലെ സെക്കൻഡ് ഗ്രേഡ് സർവേയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കടയ്ക്കാവുർ പെരിനാട് കൊയ്പള്ളിൽ വീട്ടിൽ സുരേന്ദ്രബാബുവിന്റെ മകൻ അംജാദിനെ(28)യാണ് എടരിക്കോടുള്ള താമസമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ തിരൂർ താഴെപ്പാലത്തുള്ള റീസർവേ സൂപ്രണ്ട് ഓഫിസിൽ എത്തിയിരുന്നു. എന്നാൽ അറ്റൻഡ് രജിസ്റ്ററിൽ ഒപ്പിടാൻ മേലുദ്യോഗസ്ഥർ അനുവദിക്കാതെ ഇരിക്കുകയായിരുന്നു. ഒപ്പം ശമ്പളത്തിൽ നിന്നും 6 ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചതും സഹപ്രവർത്തകർക്കിടയിൽ അവനെ മേലുദ്യഗസ്ഥർ കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് പിതാവ് സുരേന്ദ്രബാബു വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ധം കൂടുതലാണെന്ന് പിതാവിനെ ഫോണിൽ വിളിച്ച് അംജദ് അറിയിച്ചിരുന്നു. ഓഫിസിൽ നിന്നും ഉച്ചയ്ക്ക് താമസസ്ഥലത്തേക്ക് പോയി അംജദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

റീസർവേ ഡയറക്ടറുടെ പരിശോധന നടക്കേണ്ട ദിവസമായിരുന്നു ഇന്ന്. ഒരു വർഷത്തെ ജോലിയുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള ഫീൽഡ് പരിശോധന നിശ്ചയിച്ചിരുന്നത് ശനിയാഴ്ചയായിരുന്നു. മരണത്തിന് ശേഷവും റീസർവേ വിഭാഗത്തിലെ മേലാധികാരികൾ അംജദിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി സമീർ വ്യക്തമാക്കി.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് അഡ്വ.ഉമ്മർ എംഎൽഎ. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജീവനക്കാർ പറയുന്നത്. ഇത് അന്വേഷിക്കണമെന്ന് വകുപ്പ് മന്ത്രിയോട് അവശ്യപ്പെട്ടതായി എംഎൽഎ പറഞ്ഞു.
അംജദിന്റെ പിതാവ് സുരേന്ദ്ര ബാബു, അമ്മ ഷീല, സഹോദരി ആരതി, സഹോദരിയുടെ ഭർത്താവ് വിജീഷ്.