play-sharp-fill
കലൈഞ്ജരുടെ സ്വന്തം ഹനീഫ; അധികമാരും അറിയാത്ത അപൂർവ്വ സൗഹൃദത്തിന്റെ കഥ

കലൈഞ്ജരുടെ സ്വന്തം ഹനീഫ; അധികമാരും അറിയാത്ത അപൂർവ്വ സൗഹൃദത്തിന്റെ കഥ

സ്വന്തം ലേഖകൻ

ചെന്നൈ: കരുണാനിധിയുടെഅന്ത്യം പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. കലൈഞ്ജർ അത്രമേൽ നമ്മുടെയെല്ലാവരുടെയും മനസിനെ സ്പർശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്‌ബോൾ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന് സാക്ഷാൽ എം.ജി.ആർ. മറ്റൊരാൾ കൊച്ചിൻ ഹനീഫയുമായിരുന്നു. എം.ജി.ആറുമായി താരമ്യം ചെയ്യുമ്‌ബോൾ ഹനീഫയുടെ തട്ട് ഒന്ന് ഉയർന്നുതന്നെ ഇരിയ്ക്കും കാരണം ഹൃദയം കൊണ്ടുള്ള അടുപ്പം കൂടുതൽ ഹനീഫയോടായിരുന്നു. അത്തരത്തിൽ ബന്ധം ദൃഢമാകാൻ ഒരു കാരണം കൂടിയുണ്ട്. ഒരുപക്ഷേ ആ കഥ അറിയണമെങ്കിൽ കുറച്ചുകാലും പിറകിലേക്ക് സഞ്ചരിക്കേണ്ടി വരും. കാരണം അതൊരു പഴയ കഥയാണ്. മൂന്നു മാസങ്ങൾക്കു മുമ്പ് എന്ന കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത സിനിമ കരുണാനിധി കാണാനിടയായി. ഉടൻ തന്നെ ഹനീഫയെ വിളിക്കാൻ ആളെ ഏർപ്പാടാക്കി. ആദ്യം ഫോണിലായിരുന്നു സംസാരം. സിനിമ ഇഷ്ടപ്പെട്ടെന്നും തമിഴിൽ അത് റീമേക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ‘പാശൈ പറവകൾ’ എന്ന പേരിൽ തമിഴിൽ വൻ ഹിറ്റായപ്പോൾ കരുണാനിധി തുടർച്ചയായി മൂന്നു സിനിമകളുടെ ചുമതല കൂടി ഏൽപിച്ചു. പിന്നീട് അദ്ദേഹം ബന്ധപ്പെടുന്ന എല്ലാ സിനിമാ പ്രോജക്റ്റുകളുടെയും ചർച്ചകളിൽ കൊച്ചിൻ ഹനീഫ സ്ഥിരം സാന്നിധ്യമായി. ഹനീഫ വന്നാലേ ചർച്ച നടക്കൂ എന്ന സ്ഥിതി വരെയായി. അടുത്ത ഊഴം രാഷട്രീയ വേദികളിലായിരുന്നു. അതൊരു തെരെഞ്ഞെടുപ്പു കാലമായിരുന്നു. ഡിഎംകെ വിജയിച്ചപ്പോൾ കരുണാനിധി ഹനീഫയെ വീട്ടിലേക്ക് ക്ഷണിച്ചു. കലൈഞ്ജറുടെ സ്വകാര്യ മുറിയിലായിരുന്നു കൂടിക്കാഴ്ച. അന്ന് കരുണാനിധി കൊച്ചിൻ ഹനീഫ ഇരുന്ന കസേരയെ ചൂണ്ടി പറഞ്ഞു – ഈ കസേരയിൽ രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളു. ഒന്ന് എം.ജി.ആർ, ഇപ്പോൾ ഹനീഫയും. ആ പദവി ഇന്നും ഈ രണ്ടുപേർക്ക് മാത്രം സ്വന്തമാണ്.