കൊച്ചിയിൽ പതിനാലുകാരിയെ മൂന്നു പേർ ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പീഡിപ്പിച്ചത് ഉത്തർപ്രദേശ് സ്വദേശികൾ ചേർന്ന്; രണ്ടു മാസത്തോളം നീണ്ട ലൈംഗിക അതിക്രമം പുറത്തറിഞ്ഞത് കൗൺസിലിംങിന് ഇടയിൽ

കൊച്ചിയിൽ പതിനാലുകാരിയെ മൂന്നു പേർ ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പീഡിപ്പിച്ചത് ഉത്തർപ്രദേശ് സ്വദേശികൾ ചേർന്ന്; രണ്ടു മാസത്തോളം നീണ്ട ലൈംഗിക അതിക്രമം പുറത്തറിഞ്ഞത് കൗൺസിലിംങിന് ഇടയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊച്ചിയിൽ പ്രലോഭനങ്ങളിലും ഭയപ്പെടുത്തലിലും വീഴ്ത്തിയ പതിനാലുകാരിയെ ഉത്തർപ്രദേശ് സ്വദേശികളായ മൂന്നംഗ സംഘം ചേർന്നു ക്രൂരമായി ബലാത്സംഗം ചെയ്തു. രണ്ടു മാസത്തോളമാണ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. സംസ്ഥാനത്ത് ഒരു പക്ഷേ, ഒരിടവേളയ്ക്കു ശേഷമാണ് ഇത്തരത്തിൽ അന്യസംസ്ഥാനക്കാർ പ്രതികളാകുന്ന പീഡനക്കേസ് റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തർപ്രദേശുകാരായ മൂന്ന് തൊഴിലാളികൾ അറസ്റ്റിൽ. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ റോഡിൽ വച്ചു കണ്ടു പരിചയപ്പെട്ട പ്രതികൾ പിന്നീട പലതവണയായി ഇവരുടെ താമസ സ്ഥലത്ത് അടക്കം എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയാിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും പെൺകുട്ടിയെ പങ്കു വച്ചതായി പ്രതികൾ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ മൂന്ന് പ്രതികൾ കൂടിയുണ്ട്. ഇവർ കേരളം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. മാർച്ച് മാസം മുതൽ ഓഗസ്റ്റ് വരെ കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയെ കൗണ്‌സിലിംഗിന് വിധേയമാക്കിയപ്പോൾ ആണ് പീഡന വിവരം അറിയുന്നത്.

ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തിനു സമീപമാണ് പെൺകുട്ടിയുടെ വീട്. ഇവിടെ എത്തിച്ചാണ് പകൽ സമയത്ത് പോലും പ്രതികൾ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.