play-sharp-fill
ഈ ലോകത്ത് എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ട രോഗം വിശപ്പാണ് : ട്വീറ്റുമായി വിജയ് സേതുപതി

ഈ ലോകത്ത് എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ട രോഗം വിശപ്പാണ് : ട്വീറ്റുമായി വിജയ് സേതുപതി

സ്വന്തം ലേഖകന്‍

കൊച്ചി : ഈ ലോകത്ത് ഉള്ളതില്‍ വച്ച് ഏറ്റവും വലിയ രോഗം വിശപ്പാണെന്നും അതിനാണ് എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ടതെന്നും വിജയ് സേതുപതി. അഭിപ്രായവുമായി ട്വീറ്ററിലൂടെയാണ് വിജയ് സേതുപതി രംഗത്ത് എത്തിയിരിക്കുന്നത്.


കൊറോണ വൈറസ് വ്യപാനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ പ്രതികരണം. മക്കള്‍ സെല്‍വന്റെ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്റെ ദൈവമേ’, എന്നാണ് സേതുപതിയുടെ ട്വീറ്റ്. 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്റുകളും ഇതിനോടകം ഈ ട്വീറ്റിന് ലഭിച്ചു.

അതേസമയം വിശപ്പില്ലാതെ ലോകം ഇതുപോലെയാകില്ല എന്നാണ് സേതുപതിയുടെ ട്വീറ്റിന് മറുപടിയുമായി സംവിധായകന്‍ മോഹനന്‍ ജി എത്തിയിരിക്കുന്നത്. വിശപ്പാണ് ആളുകളെ കഠിനാധ്വാനം ചെയ്യിക്കുന്നത്.

വിശപ്പ് മാത്രമാണ് ആളുകളെ പരസ്പരം അനുകമ്പയുള്ളവരും സഹാനുഭൂതിയുള്ളവരും ആക്കുന്നത് വിശപ്പാണ്. പട്ടിണി നശിച്ചാല്‍ ലോകവും നശിപ്പിക്കപ്പെടുമെന്ന് മോഹനന്‍ ജി ട്വീറ്റ് ചെയ്തു.

കൊറോണക്കാലത്ത് കൊവിഡ് സഹായനിധികളിലേക്ക് സഹായം നല്‍കിയ തമിഴ് താരങ്ങളുടെ പട്ടികയിലും വിജയ് സേതുപതിയുമുണ്ട്. ലോക് ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ ഫെഫ്സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ)യുടെ സഹായനിധിയിലേക്ക് നല്‍കിയ പത്ത് ലക്ഷം ഉള്‍പ്പെടെയാണ് ഇത്.