play-sharp-fill
പാത്രിരാത്രി വീടുകയറി കുടുംബനാഥനെയും ഭാര്യയെയും മർദ്ദിച്ച ശേഷം വീടിനു തീയിട്ടു; പൊലീസിലറിയിച്ചാൽ സംഭവം ഗുരുതരമാകുമെന്ന് മുന്നറിയിപ്പും : ഒളിവിൽ പോയ അക്രമികളെ തേടി പൊലീസും

പാത്രിരാത്രി വീടുകയറി കുടുംബനാഥനെയും ഭാര്യയെയും മർദ്ദിച്ച ശേഷം വീടിനു തീയിട്ടു; പൊലീസിലറിയിച്ചാൽ സംഭവം ഗുരുതരമാകുമെന്ന് മുന്നറിയിപ്പും : ഒളിവിൽ പോയ അക്രമികളെ തേടി പൊലീസും

സ്വന്തം ലേഖകൻ

ചിറയിൻകീഴ് : പാതിരാത്രി വീടുകയറി കുടുംബനാഥനെയും ഭാര്യയേയും മർദ്ദിച്ച ശേഷം വീടിന് തീയിട്ടു. പൊലീസിലറിയിച്ചാൽ സംഭവം ഗുരുതരമാകുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷം ഒളിവിൽപോയ അക്രമികളെ തേടി പൊലീസും.
ചിറയിൻകീഴ് അരയതുരുത്തിയിലാണ് അക്രമികൾ വീടുകയറി കുടുംബനാഥനെയും ഭാര്യയെയും മർദിച്ച് വീടിന് തീയിട്ടത്. കായൽവാരം വീട്ടിൽ ബാബു(63), ഭാര്യ ഓമന(53) എന്നിവരാണു രാത്രി എട്ടരമണിയോടെ ബൈക്കുകളിലെത്തിയ പതിനഞ്ചിലധികം വരുന്ന അക്രമിസംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.


മാരകായുധങ്ങളുമായെത്തിയവർ വീടിന്റെ വാതിലുകൾ ചവിട്ടിത്തുറന്നു അകത്തുകയറി ഇരുവരെയും മാരകമായി മർദിക്കുകയും വീടിനും പുറത്തും അഴിഞ്ഞാടുകയുമായിരുന്നു.ഭയംമൂലം സമീപവാസികൾക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

CHഅക്രമികൾ പോയ ശേഷം പ്രദേശവാസികളെത്തി രക്തത്തിൽ കുളിച്ചു അവശനിലയിൽ ഇരുവരെയും വീടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ചിറയിൻകീഴ് പൊലീസെത്തിയാണു ഗൃഹനാഥനെയും വീട്ടമ്മയേയും ആശുപത്രിയിലെത്തിച്ചത്. അക്രമം നടന്നു മണിക്കൂറുകൾക്കുശേഷം രാത്രി രണ്ടരമണിയോടെ വീണ്ടും ഇതേവീട്ടിൽ അക്രമമുണ്ടായി.

കൊച്ചുകുട്ടികളടക്കം ഉറങ്ങിക്കിടക്കവേ വീട് അഗ്‌നിക്കിരയാക്കിയശേഷം അഞ്ചുപേരടങ്ങുന്ന സംഘം സ്ഥലത്തുനിന്നും ഓടിമറയുന്നതു കണ്ടതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അഗ്‌നിക്കിരയായവീട്ടിൽ നിന്നും ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. വീടും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളടക്കം കത്തിനശിച്ചു. അഞ്ചോളം വൃക്ഷങ്ങളും കത്തിനശിച്ചു. ആറ്റിങ്ങൽ ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ രണ്ടു യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം നടത്തി വരികെയാണ്. ആനത്തലവട്ടം ഭാഗത്തുള്ള യുവാവിന്റെ ദേഹത്തു ബൈക്കുരസിയതുമായി ബന്ധപ്പെട്ടു യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കങ്ങളാണു വീടുകത്തിക്കലിലും അക്രമത്തിലും പര്യവസാനിച്ചതെന്നാണ് സൂചന