video
play-sharp-fill

ജെഎൻയുവിലേയും ജാമിയയിലേയും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ചികിത്സ എന്താണെന്ന് എനിക്കറിയാം : പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ  ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യൻ

ജെഎൻയുവിലേയും ജാമിയയിലേയും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ചികിത്സ എന്താണെന്ന് എനിക്കറിയാം : പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യൻ

Spread the love

സ്വന്തം ലേഖകൻ

മീററ്റ്: പൗരത്വ നിയമ ഭേദഗതി ഉൾപ്പടെയുള്ള വിഷയങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്ന ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെയും ജാമിയ മിലിയ സർവകലാശാലയിലെയും വിദ്യാർത്ഥികൾക്ക് നേരെ വിദ്വേഷം ചൊരിഞ്ഞ് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യൻ. ഇവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകേണ്ട യഥാർത്ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പത്തുശതമാനം സീറ്റ് സംവരണം ഏർപ്പെടുത്തിയാൽ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനോടുള്ള അഭ്യർത്ഥനയായാണ് ബല്യന്റെ വാക്കുകൾ, ജെഎൻയുവിലും ജാമിയയിലും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കാൻ ഒരേയൊരു ചികിത്സയേയുള്ളൂ. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ളവർക്കായി പത്തുശതമാനം സീറ്റ് സംവരണം ഏർപ്പെടുത്തുക. എല്ലാവർക്കും ചികിത്സ ലഭിക്കും, വേറൊന്നും ആവശ്യമായി വരികയുമില്ല- സഞ്ജീവ് ബല്യൻപറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട പ്രദേശമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശ്. കുറ്റകൃത്യങ്ങളുടെ എണ്ണം രാജ്യത്തെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ അക്രമം നടന്നതിന് പിന്നിൽ മദ്രസ വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് ബല്യൻ അഭിപ്രായപ്പെട്ടതും ഏറെ വിവാദമായിരുന്നു.