
വീട്ടിലൂണും വാണിഭവും: ഉച്ചയ്ക്ക് ഊണിനൊപ്പം സുന്ദരികളായ പെൺകുട്ടികൾ റെഡി; കൊല്ലത്ത് വീട്ടിൽ ഊണ് ബോർഡിന്റെ മറവിൽ നടന്നത് വൻ സെക്സ് റാക്കറ്റ് സംഘം
സ്വന്തം ലേഖകൻ
കൊല്ലം: വീട്ടിലൂണിന്റെ ബോർഡ് വച്ച് കൊല്ലത്ത് നടന്നത് മാംസ വ്യാപാരം. പത്തിലേറെ യുവതികളെ രംഗത്തിറക്കി നടത്തിയ മാംസ വ്യാപാരമാണ് മിന്നൽ പരിശോധനയിലൂടെ പൊലീസ് പൊളിച്ചടുക്കിയത്.
കൊട്ടിയത്ത് പിടിയിലായ സ്ത്രീകളടക്കമുള്ള സംഘം ‘വീട്ടിലെ ഊണ് ‘ എന്ന പേരിലെ റസ്റ്റോറന്റിന്റെ മറവിലാണ് അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നതെന്നത് ഞെട്ടിക്കുന്നതായി. കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത കടയുടമ ഇരവിപുരം സ്വദേശി അനസ് (33), വാളത്തുംഗൽ സ്വദേശി ഉണ്ണി (28), ആദിച്ചനല്ലൂർ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിൻരാജ് (25), തങ്കശ്ശേരി കോത്തലവയൽ സ്വദേശി രാജു (46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു (28), കടയുടമയുടെ ഭാര്യ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ എന്നിവരെ കോടതിയിൽ ഹാജരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസമായി കൊട്ടിയം സിതാര ജംഗ്ഷന് സമീപം കട വാടകയ്ക്കെടുത്താണ് അനാശാസ്യത്തിനുള്ള സൗകര്യം ഒരുക്കിയത്. കട വലിയ വാടകയ്ക്കെടുത്ത് രാത്രിയും പകലും ഭക്ഷണത്തിനുള്ള സൗകര്യവും ഒപ്പം അനാശാസ്യ പ്രവർത്തനങ്ങളും നടത്തിവരികയായിരുന്നു. പുരുഷനും സ്ത്രീയും എത്തിയാൽ മുറിയും മറ്റു സൗകര്യങ്ങളും നൽകും.
പൊലീസ് റെയ്ഡ് നടത്തിയ സമയത്തുണ്ടായിരുന്നവരാണ് പിടിയിലായത്. കൂടുതൽപേർ ഇതിന്റെ മറവിൽ ജോലി ചെയ്തുവരുന്നതായാണ് വിവരം. രാത്രിയും പകലും സാധാരണയിൽ കവിഞ്ഞ് ആളുകളെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരിൽ ചിലർ സിറ്റി പൊലീസ് കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. കമ്മിഷണർ നിയോഗിച്ച ഷാഡോ പൊലീസ് രഹസ്യ നിരീക്ഷണം നടത്തിയ ശേഷം കൊട്ടിയം പൊലീസുമായെത്തി റെയ്ഡ് നടത്തിയാണ് അനാശാസ്യക്കാരെ പൊക്കിയത്. പ്രായപൂർത്തിയാകാത്തവരെ ഇവിടെ അനാശാസ്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് ഇപ്പോൾ അന്വേഷണ സംഘം പരിശോധിക്കുന്നത്.