
സ്വന്തം ലേഖകൻ
ന്യൂഡൽഹി : നിരന്തരം ഇന്ത്യൻ ക്യാമ്പ് സ്വപ്നം കണ്ട് കഠിന പരിശീലനം നടത്തുകയും , രഞ്ജിയിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന സഞ്ജു സാംസണിന് ഇന്ത്യയുടെ റിസർവ് ബഞ്ചിൽ പോലും ഇടമില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി തലവന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുന്‍പ് പോലും തന്റെ സഞ്ജു വിരോധം ഊട്ടി ഉറപ്പക്കുകയായാണ് ചീഫ് സിലക്ടർ എംഎസ്‌കെ പ്രസാദ്. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്തിനെ കുറിച്ച് പറയുകയുമ്പോൾ പോലും എംഎസ്‌കെ പ്രസാദ് സഞ്ജുവിന്റെ പേര് പറയുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിസര്‍വ് താരങ്ങളായി ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിക്കാന്‍ പറ്റുന്ന 10 കളിക്കാരെ മുന്‍പോട്ട് വയ്ക്കുകയാണ് എംഎസ്‌കെ പ്രസാദ്. അതില്‍ ബാറ്റ്‌സ്മാനായി സഞ്ജുവിനെ പരിഗണിക്കുന്നില്ലെങ്കിലും രണ്ട് കേരള പേസര്‍മാര്‍ എംഎസ്‌കെ പ്രസാദിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, അഭിമന്യു ഈശ്വരന്‍, പ്രിയങ്ക് പഞ്ചല്‍ എന്നിവരെ പരിഗണിക്കാം എന്നാണ് എംഎസ്‌കെ പ്രസാദ് പറയുന്നത്.
ഏതൊരു ദിവസം വേണമെങ്കിലും ഈ താരങ്ങളെ ഇന്ത്യയ്ക്ക് ഓപ്പണിങ്ങില്‍ ഇറക്കാം. അതിന് പ്രാപ്തമാക്കും വിധമാണ് ഇന്ത്യ എ ടൂറുകളിലൂടെ ഇവരെ വളര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്, എംഎസ്‌കെ പ്രസാദ് പറഞ്ഞു.
ബൗളിങ്ങിലേക്ക് എത്തുമ്പോള്‍ നവ്ദീപ് സെയ്‌നി, ആവേശ് ഖാന്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, ഇഷാന്‍ പൊരെല്‍ എന്നിവരുടെ പേരുകളാണ് ഇന്ത്യയുടെ വരും നാളുകളിലെ ബൗളര്‍മാരായി കണ്ട് എംഎസ്‌കെ പ്രസാദ് മുന്‍പോട്ടു വെക്കുന്നത്. ഐപിഎല്‍ 2017ല്‍ എമര്‍ജിങ് താരമായി തെരഞ്ഞെടുക്കപ്പെട്ട ബേസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 72 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. വിക്കറ്റ് വീഴ്ത്താന്‍ ശേഷിയുള്ള യോര്‍ക്കറുകളാണ് ബേസിലിന്റെ മികവ്.
ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ഇന്ത്യ എ ടീമില്‍ സന്ദീപ് വാര്യര്‍ ഇടംപിടിച്ചിട്ടുണ്ട്. 44 വിക്കറ്റ് വീഴ്ത്തിയ കഴിഞ്ഞ സീസണിലെ സന്ദീപിന്റെ പ്രകടനമാണ് ഇതിന് കാരണം. 2013ല്‍ കോഹ് ലിയുടെ കണ്ണില്‍പ്പെട്ട് ആര്‍സിബിയിലേക്ക് എത്തിയതിന് ശേഷം ഇത് രണ്ടാം വട്ടമാണ് സന്ദീപിനെ തേടി ഭാഗ്യമെത്തുന്നത്. 2019ല്‍ കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയ സന്ദീപിനെ ഈ സീസണിലും കൊല്‍ക്കത്ത നിലനിര്‍ത്തി.