ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കിടക്കുന്ന ഭർത്താവിന്റെ ബീജമെടുത്ത് സൂക്ഷിക്കാൻ ഭാര്യയ്ക്ക് ഹൈക്കോടതി അനുമതി: ദമ്പതികൾ വിവാഹിതരായിട്ട് ഒരു വർഷം: ബൈക്കിൽ സബരിക്കവേ ആഗസ്റ്റ് 4 – ന് കാറിടിച്ചാണ് യുവാവിന് പരിക്കേറ്റത്. അന്നുമുതൽ വെന്റിലേറ്ററിലാണ്.

Spread the love

 

കൊച്ചി:സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ ബീജമെടുത്ത് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് ഹൈക്കോടതിയുടെ അനുമതി. ദമ്പതികള്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ ബീജമെടുത്ത് സൂക്ഷിക്കാന്‍

അനുവദിക്കണമെന്ന ഭാര്യയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി അനൂകൂല ഉത്തരവിട്ടത്. ഭര്‍ത്താവില്‍ നിന്ന് കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് 34 വയസ്സുള്ള യുവതിയാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ 2021 ലെ കേന്ദ്ര നിയമപ്രകാരം ദമ്പതികളില്‍ ഇരുവരുടേയും അനുമതി വേണം. ഇത് പ്രായോഗികമല്ലാത്തതിനാലാണ് യുവതി കോടതി ഇടപെടല്‍ തേടിയത്. അതിനാല്‍ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജി ട്രീറ്റ്‌മെന്റിലൂടെ കുട്ടിക്ക് ജന്മം നല്‍കാന്‍ ഭര്‍ത്താവിന്റെ ബീജം എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ ആശുപത്രി അധികൃതര്‍ക്ക് ബീജമെടുത്ത് സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ വിവാഹിതരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം സ്വദേശിയായ യുവാവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 4നാണ് ബൈക്കില്‍ യാത്ര ചെയ്യവേ എതിരെ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. അന്ന് മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് യുവാവ്. അതിനാല്‍ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജി ട്രീറ്റ്‌മെന്റിലൂടെ കുട്ടിക്ക് ജന്മം നല്‍കാന്‍ ഭര്‍ത്താവിന്റെ ബീജം എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2021ല്‍ നിലവില്‍ വന്ന കേന്ദ്ര എ.ആര്‍.ടി നിയമ പ്രകാരം ബീജമെടുക്കാന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും അനുമതി വേണം. എന്നാല്‍ വെന്റിലേറ്ററിലുള്ള ഭര്‍ത്താവിന്റെ അനുമതി വാങ്ങുക സാധ്യമല്ല എന്നതിനാലാണ് യുവതിയും ഭര്‍ത്താവിന്റെ അമ്മയും ചേര്‍ന്ന് ഹൈകോടതിയെ സമീപിച്ചത്.

വിഷയത്തിലുള്ള എല്ലാ തുടര്‍നടപടികളും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകണമെന്നും സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി സെപ്റ്റംബര്‍ 9ന് വീണ്ടും പരിഗണിക്കും.