18004254733…!  സേവ് ചെയ്ത് വച്ചോ;  വന്യജീവി ആക്രമണമുണ്ടായാല്‍ ഈ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാം;  സഹായം ഉറപ്പ്

18004254733…! സേവ് ചെയ്ത് വച്ചോ; വന്യജീവി ആക്രമണമുണ്ടായാല്‍ ഈ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാം; സഹായം ഉറപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങി ആക്രമണം നടത്തിയ മുന്‍ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

മുന്‍ അനുഭവം ഇല്ലാത്തതിനാല്‍ തടയാനുള്ള നsപടിയുണ്ടായിട്ടില്ല.
ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്ന് ചര്‍ച്ച ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഒരു പദ്ധതി തയ്യാറാക്കും. ഒരു ടോള്‍ ഫ്രീ നമ്ബര്‍ നടപ്പാക്കും. 18004254733.വന്യജീവി ആക്രമണമുണ്ടായാല്‍ ഈ ടോള്‍ ഫ്രീയിലേക്ക് വിളിക്കാം.24 മണിക്കൂറും വന്യജീവി ആക്രമണത്തെ നേരിട്ടാനുള്ള കണ്‍ട്രോള്‍ റൂമായിരിക്കും.

വയനാട് , കണ്ണൂര്‍ , അതിരപ്പള്ളി , ഇടുക്കി തുടങ്ങി ഹോട്ട് സ്പോട്ടുകളില്‍ ദ്രുതകര്‍മ്മസേനകള്‍ രൂപീകരിക്കും.

കാട്ടുപന്നികളെ വെടിവയ്ക്കാനുളള സമയം നീട്ടിയെന്നും മന്ത്രി അറിയിച്ചു. ഈ മാസം 28 വരെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്.അത് ഒരു വര്‍ഷം നീട്ടി നല്‍കി ഉത്തരവിറങ്ങി.

വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളിയിരുന്നു.

അതിനാല്‍ നിയമഭേദഗതിയാണ് ആവശ്യം. എരുമേലിയിലെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധി മുട്ട് മനസിലാക്കുന്നു.ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കണം. ഒരു വകുപ്പിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു.ജ

നജാഗ്രത സമിതികള്‍ രൂപീകരിക്കും. വന്യജീവി ആക്രമണം ചെറുക്കാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മ്മാണം നടത്താന്‍ കഴിയുമോയെന്ന് നിയമ വകുപ്പുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു