
കോട്ടയം: ജില്ലയുടെ നഗരാതിർത്തികളിൽ വരെ കാട്ടുപന്നി ശല്യം രൂക്ഷമാകുകയാണ്. നഗരത്തിൽ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പുതുപ്പള്ളിയിലെ റബ്ബർ ബോർഡിന്റെ തോട്ടത്തില്‍ കാടുവെട്ടിക്കൊണ്ടിരുന്ന ഒരു സ്ത്രീയെ കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമിച്ചിരുന്നു.
നിലവിൽ അയര്‍ക്കുന്നം, അകലക്കുന്നം, പാമ്പാടി തുടങ്ങിയ മേഖലകളിലെ റബർ തോട്ടങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടുപന്നികളുടെ സാന്നിധ്യം കൂടുതലാണ്. എരുമേലി, പൂഞ്ഞാർ, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, തീക്കോയി പോലുള്ള ചെറിയ നഗരങ്ങളിലും ഇവ വ്യാപകമായി കണ്ടുവരുന്നു. കാട്ടുപന്നികളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരാൻ നടപടിയുണ്ടായില്ലെങ്കിൽ കാർഷികമേഖല വലിയ പ്രതിസന്ധിയിലാകും. കൂടാതെ, കാട്ടുപന്നികളുടെ ആക്രമണവും ഗ്രാമപ്രദേശങ്ങളിൽ കൂടുതല്‍ രൂക്ഷമാകാൻ സാധ്യതയുണ്ട്.
ഹോട്ട്‌സ്‌പോട്ടുകളൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിൽ കാട്ടുപന്നികളുടെ സാന്നിധ്യം കൂടുതലുള്ള 48 പ്രദേശങ്ങൾ വനംവകുപ്പ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷിനാശം സംഭവിച്ചതും മനുഷ്യരെ നേരിട്ട് ആക്രമണത്തിന് ഇരയാക്കിയതുമായ ഇടങ്ങളാണ് അന്വേഷണത്തിനു ശേഷം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എരുമേലി പഞ്ചായത്തിലെ അരുവിക്കല്‍, കാളകെട്ടി, തലയണത്തടം, കൊപ്പം, മണിമല പഞ്ചായത്തില്‍ മുക്കട, പൊന്തന്‍പുഴ, കരിമ്ബനക്കുളം, ആല്‍പ്പാറ, വെച്ചുക്കുന്ന്, മേലേക്കവല, പാമ്ബാടി പഞ്ചായത്തില്‍ വാര്‍ഡ് അഞ്ച്, കോരുത്തോട് പഞ്ചായത്തില്‍ പനയ്ക്കച്ചിറ, കൊമ്ബുകുത്തി, പട്ടാളംകുന്ന്, കണ്ടങ്കയം, കുഴിമാവ്, വാര്‍ഡ് ആറ്, വാര്‍ഡ് 10, എരുമേലി നോര്‍ത്ത് 504, പാറമട, മാങ്ങാപ്പേട്ട, മടുക്ക, കോസഡി, കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഇളംകാട്, ഏന്തയാര്‍, പുതുക്കാട്, കുറ്റിപ്ലാങ്ങാട്, മേലോരം, ഉറുമ്ബിക്കര, വെംബ്ലി, പൂഞ്ഞാര്‍ പഞ്ചായത്തില്‍ വേങ്ങന്താനം, തിടനാട് പഞ്ചായത്തില്‍ വാരിയാനിക്കാട്, മണിയാങ്കുളം, മുണ്ടക്കയം പഞ്ചായത്തില്‍ പുഞ്ചവയല്‍, മുണ്ടക്കയം, പറത്താനം, പാറത്തോട് പഞ്ചായത്തില്‍ ചോറ്റി, ചിറ്റടി, പാലപ്ര, തീക്കോയി പഞ്ചായത്തില്‍ ഒറ്റയീട്ടി, വെള്ളികുളം, മലമേല്‍, തലനാട് പഞ്ചായത്തില്‍ വെള്ളയാനി, മേലടുക്ക, ചോനമല, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ കുഴിമ്ബള്ളി വലിയവീടന്‍മല, കൈപ്പള്ളി, പത്തംപുഴ എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകള്‍.