വയനാട്ടിലെ 105 സ്ഥലങ്ങൾ വാസയോഗ്യമല്ലെന്ന് പഠന റിപ്പോർട്ട്

വയനാട്ടിലെ 105 സ്ഥലങ്ങൾ വാസയോഗ്യമല്ലെന്ന് പഠന റിപ്പോർട്ട്

സ്വന്തം ലേഖിക

വയനാട്: കനത്തമഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിൽ വിദഗ്ദ സംഘത്തിന്റെ ആദ്യഘട്ടപഠനം പൂർത്തിയായി. ജില്ലയിലെ 170 സ്ഥലങ്ങളിൽ 105 എണ്ണവും ഇനി വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉരുൾപൊട്ടലിൽ ജില്ലയിലാകെ 600 ഏക്കർ ഭൂമി ഒലിച്ചുപോയതായും പരിശോധനയിൽ വ്യക്തമായി.

ദുരന്ത നിവാരണ വകുപ്പിന്റെ് നിർദേശപ്രകാരം ജിയോളജിസ്റ്റും മണ്ണ് സംരക്ഷണവിഭാഗം ഉദ്യോഗസ്ഥനുമടങ്ങുന്ന വിദഗ്ധസംഘം 10 ടീമുകളായി തിരിഞ്ഞാണ് ജില്ലയിലെ ദുരന്ത ഭൂമികളിൽ പരിശോധനയും വിവരശേഖരണവും നടത്തിയത്. ഈ കാലവർഷത്തിൽ ചെറുതും വലുതുമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 170 ഇടങ്ങളിലാണ് സംഘം ഒരാഴ്ച നീണ്ട പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ലെ പ്രളയത്തിൽ വയനാട്ടിൽ 248 ഇടങ്ങളിലായി 749 ഏക്കർ ഭൂമി ഒലിച്ചുപോയെന്നാണ് കണക്ക്. ഇത്തവണ 170 ഇടങ്ങളിലായി 600 ഏക്കർ ഭൂമിയാണ് നഷ്ടമായത്. ഇതിൽ 22 ഇടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പരിശോധനാറിപ്പോർട്ടുകളുടെ പ്രാഥമിക വിവരങ്ങൾ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ കഴിഞ്ഞ ദിവസം ജില്ലാ കലക്ടർക്ക് കൈമാറി. പ്രളയബാധിതരുടെ പുനരധിവാസ നടപടികൾക്ക് റിപ്പോർട്ട് നിർണായകമാണ്.