വാളയാർ പീഡനകേസ് ; പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ പീഡനകേസ് ; പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന് പെൺകുട്ടികളുടെ അമ്മ

 

സ്വന്തം ലേഖകൻ

പാലക്കാട്: വാളയാർ കേസിൽ പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയെന്ന് മരിച്ച പെൺകുട്ടികളുടെ അമ്മ. ഇവർ സിപിഎം പരിപാടികളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം നേരത്തെ ആരോപിച്ചിരുന്നുവെങ്കിലും ഇത് ഇവരെക്കൊണ്ട് ആരോ നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്ന തരത്തിൽ സി.പി.എം പ്രതികരിച്ചിരുന്നു. മൂന്നാം പ്രതി പ്രദീപ് കുമാർ ആർഎസ്എസ് പ്രവർത്തകനാണോ എന്നറിയില്ലെന്നും അമ്മ പറഞ്ഞു.

കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല. സി.പി.എം പ്രവർത്തകരാണ് പ്രതികളെന്ന് കുട്ടികളുടെ അമ്മയെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് എം.ബി രാജേഷ് ആണ് ആരോപിച്ചത്. പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.എസ.്എസ് പ്രവർത്തകനാണെന്ന് സിപിഐഎം ആരോപിച്ച മൂന്നാം പ്രതി പ്രദീപ് കുമാറിന്റെ രാഷ്ട്രീയം അറിയില്ല. എന്നാൽ മുഖ്യമന്ത്രിയിൽ നിന്ന് നീതി ലഭിക്കും എന്ന് ഉറപ്പുള്ളതായും അമ്മ പറഞ്ഞു. കേസിൽ ഹൈക്കോടതിയിൽ ഉടൻ അപ്പീൽ സമർപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി.