video
play-sharp-fill

വി.എൻ വാസവനെ നെഞ്ചോട‌് ചേർത്ത‌് ഏറ്റുമാനൂർ

വി.എൻ വാസവനെ നെഞ്ചോട‌് ചേർത്ത‌് ഏറ്റുമാനൂർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്ഥാനാർഥിയുടെ വരവിന്റെ അറിയിപ്പുമായി വാഹനം വന്നു . ഇതോടെ വഴിയരികിലും വീടുകളുടെ വരാന്തയിലും മുറ്റത്തുമായി സ‌്ത്രീകളടക്കമുള്ളവർ കാത്തുനിൽക്കുന്നു. പിന്നാലെ തുറന്ന വാഹനത്തിൽ വി എൻ വാസവൻ വരുന്നു. കാത്തുനിന്നവർ നിറഞ്ഞ ചിരിയുമായി വാസവനെ അഭിവാദ്യം ചെയ്യുന്നു. കൈ വീശി പ്രത്യഭിവാദ്യം. വോട്ടും മനസ‌ും വാസവനൊപ്പമെന്ന‌് അറിയിച്ച‌് ഓരോരുത്തരും വീണ്ടും അഭിവാദ്യം ചെയ്യുന്നു. ഇത‌് സ്ഥാനാർഥി പര്യടനത്തിലെ സ്വീകരണ കേന്ദ്രങ്ങളിലേക്ക‌് എത്തും മുമ്പുള്ള കാഴ‌്ച. കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ടാം ഘട്ട പൊതുപര്യടനത്തിന്റെ ആവേശചിത്രമാണിത‌്. സ്വീകരണ കേന്ദ്രങ്ങളും ആവേശക്കടലായി മാറി. തീ പോലെ നിന്ന വെയിലിനെ കൂസാതെയായിരുന്നു ഉച്ചയ‌്ക്കു മുമ്പ‌് വരെ ഓരോയിടത്തേയും സ്വീകരണം. ഉച്ച കഴിഞ്ഞപ്പോൾ പെയ‌്ത മഴയ‌്ക്കും ആവേശ സൂര്യനെ മറയ‌്ക്കാനായില്ല.
ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, നീണ്ടൂർ, അയ‌്മനം, ആർപ്പൂക്കര, തിരുവാർപ്പ‌്, കുമരകം പഞ്ചായത്തുകളിലായിരുന്നു പര്യടനം. കറ്റോട‌് കവലയിൽനിന്ന‌് തുടക്കം. കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ അഡ്വ. വി കെ സത്യവാൻ നായർ പര്യടനം ഉദ്ഘാടനം ചെയ്തു. അനശ്വര രക്തസാക്ഷി ബാബു ജോർജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ‌്  വാസവൻ ബുധനാഴ‌്ചത്തെ പര്യടനം ആരംഭിച്ചത‌്. സ‌്ത്രീകളടക്കം നൂറുകണക്കിന‌ാളുകൾ അണിനിരന്ന ഉജ്വല വരവേൽപ്പാണ‌് സ്ഥാനാർഥിക്ക‌് നൽകിയത‌്. സാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌് ടി ജി വിജയകുമാർ വാസവന‌് പിന്തുണയറിയിച്ച‌് സ്വീകരിക്കാനെത്തി. അടുത്ത സ്വീകരണ കേന്ദ്രങ്ങളിൽ കരകാട്ടത്തോടെയായിരുന്നു വരവേൽപ്പ‌്. എല്ലായിടത്തും സ‌്ത്രീകളുടെ വൻ പങ്കാളിത്തം.
മെഡിക്കൽ കോളേജിലും ,തൊമ്മൻ കവലയിലും ,പിണഞ്ചിറ കുഴിയിലും ,കരിപ്പയിലും ,അയ്മ നത്തുമെല്ലാം നാടുണർത്തിയ സ്വീകരണങ്ങൾ …. അണ മുറിയാതെ പെയ്ത വേനൽ മഴയിലും ചോരാത്ത പോരാട്ട വീര്യവുമായി സ്വീകരണ കേന്ദ്രങ്ങൾ ചെങ്കടലാക്കിയ ജന സഞ്ചയം ,എൽ ഡി എഫ് നേതാക്കളായ ടി ആർ രഘുനാഥൻ ,കെ അനിൽകുമാർ ,എം.എസ് സാനു ,ബിനു ബോസ് ,കെ എൻ വേണുഗോപാൽ ,കെ എൻ രവി ,വി ജയപ്രകാശ് ,മഹേഷ് ചന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിെ ക്കൊപ്പമുണ്ടായിരുന്നു