
തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന 77 ജീവനക്കാർക്കെതിരെ നിലവില്‍ പോക്‌സോ കേസുകള്‍ രജിസ്റ്റർ ചെയ്തതായി മന്ത്രി വി ശിവൻകുട്ടി.
ഇതില്‍ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ പോക്‌സോ കേസുകളില്‍ ഒരാള്‍ക്ക് നിർബന്ധിത പെൻഷൻ നല്‍കി. 9 പേരെ സർവ്വീസില്‍ നിന്നും പിരിച്ചുവിട്ടു.
സർവ്വീസില്‍ നിന്നും ഒരാളെ നീക്കം ചെയ്തതടക്കം ആകെ 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വൊക്കേഷണല്‍ ഹയർസെക്കണ്ടറി വിഭാഗത്തില്‍ പോക്‌സോ പ്രകാരം 3 കേസുകള്‍ രജിസ്റ്റർ ചെയ്തു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഹയർ സെക്കൻഡറി വിഭാഗത്തില്‍ പോക്‌സോ കേസിലുള്‍പ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും 7 അധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ 2024- 25 അക്കാദമിക് വർഷത്തില്‍ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ നിന്ന് 2 അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് 2 അധ്യാപകരുമാണുള്ളത്. താരതമ്യേന മുൻ വർഷത്തെക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സെക്കണ്ടറി വിഭാഗം സ്‌കൂളുകളില്‍ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്‌സോ കേസുകളുടെ അടിസ്ഥാനത്തില്‍ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി അറിയിച്ചു. അച്ചടക്ക നടപടി സ്വീകരിച്ച് വരുന്ന പോക്‌സോ കേസുകളില്‍ ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടർ നടപടിയും എടുക്കാത്ത കേസുകളില്‍ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കാരില്‍ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
ഇപ്രകാരം നടപടി സ്വീകരിക്കാത്ത പോക്‌സോ കേസുകളില്‍ നിയമനാധികാരി/മേലധികാരി എന്ന നിലയില്‍ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും, തുടർന്നുവരുന്ന അച്ചടക്ക നടപടികളില്‍ തുടർ നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്.
സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.