മോഷണസ്ഥലം തിരിഞ്ഞെടുത്താൽ ആദ്യം സിസിടിവി ഹാർഡ് ഡിസ്ക്കുകൾ അടിച്ചുമാറ്റും; പിന്നെ രാത്രി ഓട്ടോയിലെത്തി കമ്പിപ്പാരയും, ഹെൽമറ്റും വെച്ച് മോഷണം; അത് താൻ ‘തിരുവല്ലം ഉണ്ണി’ സ്റ്റെയ്ൽ; വാഹനത്തിൽ കയറ്റുന്നതിനിടെ പൊലീസിനെ കബിളിപ്പിച്ച് രക്ഷപെട്ട യുവാവ് നിരവധി കേസുകളിലെ പ്രതി; ഇക്കാര്യം പൊലീസിന് പിടികിട്ടിയത് പ്രതിചാടി പോയതിന് ശേഷം

മോഷണസ്ഥലം തിരിഞ്ഞെടുത്താൽ ആദ്യം സിസിടിവി ഹാർഡ് ഡിസ്ക്കുകൾ അടിച്ചുമാറ്റും; പിന്നെ രാത്രി ഓട്ടോയിലെത്തി കമ്പിപ്പാരയും, ഹെൽമറ്റും വെച്ച് മോഷണം; അത് താൻ ‘തിരുവല്ലം ഉണ്ണി’ സ്റ്റെയ്ൽ; വാഹനത്തിൽ കയറ്റുന്നതിനിടെ പൊലീസിനെ കബിളിപ്പിച്ച് രക്ഷപെട്ട യുവാവ് നിരവധി കേസുകളിലെ പ്രതി; ഇക്കാര്യം പൊലീസിന് പിടികിട്ടിയത് പ്രതിചാടി പോയതിന് ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസിനെ കബിളിപ്പിച്ച് നിരവധി കവർച്ച കേസുകളിലെ പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി തിരുവല്ലം ഉണ്ണിയാണ് പൊലീസിന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടത്.

തിരുവനന്തപുരം സ്വദേശി തിരുവല്ലം ഉണ്ണിയാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. വെള്ളിയാഴ്‍ച രാത്രി കിളിമാനൂരിലാണ് സംഭവം. അന്തർസംസ്ഥാന വാഹനമോഷണമടക്കമുള്ള കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹന പരിശോധനയ്ക്കിടെ കിളിമാനൂർ പാപ്പാലയിൽവെച്ച് പിടികൂടിയ ഇയാളെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് സംഭവം. കിളിമാനൂർ പൊലീസിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ വന്ന വാഹനം പിടികൂടിയത്.

സംശയത്തെത്തുടർന്ന് ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പോലീസിനെ വെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത്.

ഇയാൾ രക്ഷപെട്ടതിനു ശേഷമാണ് ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾക്കായി അന്വേഷണം നടക്കുന്ന രാത്രിയിൽ തന്നെ പ്രദേശത്തെ പലയിടങ്ങളിലും മോഷണം നടന്നതും പൊലീസിന് നാണക്കേടായി. മൊബൈൽ ഫോണും ബുള്ളറ്റും ഹെൽമറ്റും മോഷ്‍ടിക്കാൻ ശ്രമം നടത്തി.

ഒരു വീട്ടിലെ ബൈക്ക് മോഷ്ടിച്ചെങ്കിലും പെട്രോൾ തീർന്നതിനാൽ ബൈക്ക് ഉപേക്ഷിച്ചു. ശേഷം മറ്റൊരു ബൈക്ക് മോഷ്‍ടച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ കിളിമാനൂർ മഹാദേവേശ്വരത്തെത്തിയ ഉണ്ണിയെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

വാഹന മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടിൽ ‘തിരുവല്ലം ഉണ്ണി’ എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്ണൻ (49). ഇടയ്ക്കിടെ ജയിലിലാകുന്ന ഇയാൾ പുറത്തിറങ്ങിയാൽ മോഷണം പതിവാണ്.

മോഷണത്തിനായി ഒരു സ്ഥലം തെരഞ്ഞെടുത്താൽ അർദ്ധരാത്രി ഓട്ടോയുമായി അവിടെയെത്തി ഓട്ടോ സുരക്ഷിതമായി പാർക്ക് ചെയ്‍ത ശേഷം കമ്പിപ്പാരയും ഹെൽമറ്റുമായാണ് ഇയാൾ മോഷണത്തിനിറങ്ങുന്നത്. ഒറ്റ രാത്രിയിൽ പരമാവധി സ്ഥലങ്ങളിൽ മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിന് മുമ്പായി സിസിടിവി ഹാർഡ് ഡിസ്ക്കുകൾ മോഷ്‍ടിക്കുന്നതും ഇയാളുടെ പതിവാണ്.