video
play-sharp-fill

സ്ത്രീകളെ വളച്ചെടുക്കുന്നത് വിവാഹ മോചിതനാണെന്ന പേരിൽ; ഗോചാറ്റ് പ്ലാറ്റ്‌ഫോം വഴി നഗ്‌ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയശേഷം ബ്ലാക്ക്മെയിലിങ്; കേസായതോടെ ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി കുടുങ്ങിയത് ന്യൂഇയര്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയപ്പോള്‍; വര്‍ക്കലയിൽ യുവാവിൻ്റെ കെണിയിൽപ്പെട്ട യുവതിക്ക് രക്ഷയായി തൃശൂര്‍ സൈബര്‍ പൊലീസ്…!

സ്ത്രീകളെ വളച്ചെടുക്കുന്നത് വിവാഹ മോചിതനാണെന്ന പേരിൽ; ഗോചാറ്റ് പ്ലാറ്റ്‌ഫോം വഴി നഗ്‌ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയശേഷം ബ്ലാക്ക്മെയിലിങ്; കേസായതോടെ ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി കുടുങ്ങിയത് ന്യൂഇയര്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയപ്പോള്‍; വര്‍ക്കലയിൽ യുവാവിൻ്റെ കെണിയിൽപ്പെട്ട യുവതിക്ക് രക്ഷയായി തൃശൂര്‍ സൈബര്‍ പൊലീസ്…!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാമില്‍ സുഹൃത്തായ യുവതിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി അതില്‍ അവരുടെ സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് തിരുവനന്തപുരം വര്‍ക്കല സ്വദേശി മണ്ണാര്‍തൊടി വീട്ടില്‍ അല്‍അമീനെയാണ് (28) തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്തത്.

വിദേശത്തായിരുന്ന പ്രതി അതീവ രഹസ്യമായി ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തിയപ്പോഴാണ് സൈബര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയത്പ്പോള്‍ തന്നെ വിദേശത്തേക്ക് കടന്നതിന് ശേഷം സൈബര്‍ പൊലീസിനെ ബന്ധപ്പെട്ട് പിടിക്കാമെങ്കില്‍ പിടിച്ചോ എന്ന് വെല്ലു വിളി നടത്തിയിരുന്നു. ഇതോടെ അല്‍ അമീന്റെ ഒരോ നീക്കവും പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെയാണ് പ്രതി വര്‍ക്കലയില്‍ എത്തിയതും സൈബര്‍ പൊലീസിന്റെ പിടിയിലായതും.

കേസിനെ കുറിച്ച്‌ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ പ്രതി അല്‍ അമീന്‍ വിവാഹ മോചിതനാണ്. നേരത്തെ ഒരു ഹിന്ദു യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചു. അതില്‍ ഒരു കുഞ്ഞുണ്ട്. മതംമാറ്റിയായിരുന്നു വിവാഹം. വിവാഹിതനായ ശേഷ വും പല സ്ത്രീകളുമായി ഇയാല്‍ അവിഹത ബന്ധം തുടര്‍ന്നു. ഇത് കണ്ടു പിടിച്ച ഭാര്യ എതിര്‍പ്പുമാീയി രംഗത്ത് എത്തി അങ്ങനെയാണ് അവരെ ഒഴിവാക്കിയത്. നിയമപരമായി ഡിവോഴ്സ് വാങ്ങിയ ശേഷം അത് മാര്‍ക്കറ്റ് ചെയ്താണ് പിന്നീട് പ്രതി സ്ത്രീകളെ വലയിലാക്കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം പ്രതി അബുദാബിയില്‍ ആയിരിക്കെ ഗോ ചാറ്റു വഴിയാണ് ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്ന തിരുവനന്തപുരത്തുകാരി പ്രതിയെ പരിചയപ്പെടുന്നത്. യുവതിയും വിവാഹമോചിതയാണ്. തുല്യ ദുഃഖിതരാണെന്ന ഇമേജ് ഉണ്ടാക്കി യുവതിയെ വളച്ചെടുത്ത അല്‍ അമീന്‍ ഗോചാറ്റ് വഴിയും ഗൂഗില്‍ മീറ്റ് വഴിയും യുവതിയുമായി വീഡിയോ കോള്‍ ചെയ്തു. സ്വകാര്യ ദൃശ്യങ്ങള്‍ അടക്കം യുവതിയെ കൊണ്ട് പ്രദര്‍ശിപ്പിച്ച ശേഷം ഇതൊക്ക ഇയാള്‍ റെക്കാര്‍ഡു ചെയ്തു. വിവാഹം കഴിയക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ യുവതിയുടെ പേരില്‍ ഒരു ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് തുടങ്ങി. യുവതിയുടെ തന്നെ ഫോട്ടോയും നല്കി. അങ്ങനെ അവരാണെന്ന് വിശ്വസിച്ച്‌ ബന്ധുക്കളെല്ലാം ഫോളവേഴ്സുമായി.

തുടര്‍ന്ന് ഒരു ദിവസം അല്‍ അമീന്‍ യുവതിക്ക് ഒരു നമ്പര്‍ കൈമാറി. ഈ യുവതിയെ വിളിച്ച്‌ ഭീക്ഷണിപ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും യുവതിയോടു പറഞ്ഞു. ഇതോടെ ഇയ്യാളുടെ നിലപാടുകളെ ചോദ്യം ചെയ്യുകയും തനിക്കത് പറ്റില്ല എന്ന് യുവതി പറയുകയും ചെയ്തു. പ്രതിക്ക് മറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പരാതിക്കാരി ബന്ധം ഉപേക്ഷിച്ചതോടെ ചിത്രങ്ങളും വിഡിയോകളും കാണിച്ച്‌ 2 ലക്ഷം രൂപ ആവശ്യപ്പെട്ടു ബ്ലാക്ക്മെയിലിംഗിന് തുനിഞ്ഞു.

പിന്നീടു യുവതിക്ക് നേര ഭീക്ഷണിയായി. എം ഡി എം എ വീട്ടില്‍ കൊണ്ടു വന്ന് വെച്ച ശേഷം എക്‌സൈസിനെ കൊണ്ട് പിടിപ്പിക്കുമെന്നു പറഞ്ഞിട്ടും യുവതി കുലുങ്ങിയില്ല. പിന്നീട് യുവതിയുടെ പേരില്‍ പ്രതി തുടങ്ങിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇവരുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്തു. ബന്ധുക്കള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് യുവതി കാര്യം അറിഞ്ഞത്. ഉടന്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണനെ നേരില്‍ കണ്ട് യുവതി പരാതി നല്കി. ഉടന്‍ തന്നെ ഇന്‍സ്റ്റാ ഗ്രാമില്‍ ബന്ധപ്പെട്ട് സൈബര്‍ പൊലീസ് യുവതിയുടെ പേരിലുള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

ഇതറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയും പൊലീസിനെ വെല്ലു വിളിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പ്രതി വര്‍ക്കലയില്‍ എത്തി എന്ന് സൈബര്‍ പൊലീസിന് വിവരം കിട്ടി. തുടര്‍ന്ന് ലൊക്കേഷന്‍ സെര്‍ച്ച്‌ ചെയ്ത് പ്രതിയെ സൈബര്‍ പൊലീസ് പിന്തുടര്‍ന്നു. അയിരൂര്‍ ഹരിഹരപുരം ഭാഗത്ത് ഇയാള്‍ കാറില്‍ എത്തിയതായി പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന് പൊലീസ് ജീപ്പ് ഉപേക്ഷിച്ച്‌ സ്വകാര്യ കാറില്‍ ഇവിടെ എത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അല്‍ അമീനെ പിടികൂടുമ്ബോള്‍ ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് വിവാഹ വാഗ്ദാനം നല്കി കൊണ്ടു വന്നതാണെന്നും അവരും വിവാഹ മോചിതയാണന്നും പൊലീസ് അറിയുന്നത്.

ചൂക്ഷണത്തിനായി എത്തിച്ച യുവതിയെ സൈബര്‍ പൊലീസ് എത്തിയതു കൊണ്ട് രക്ഷിക്കാനായി. ഇവരെ വിശ്വസിപ്പിക്കാന്‍ താലിമാല കെട്ടിയെന്നും അവര്‍ പൊലീസിനോടു പറഞ്ഞു. മുഴുവന്‍ തട്ടിപ്പും മനസിലാക്കിയ യുവതി തന്റെ പേരിലും ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതായി പൊലീസിനോടു പറഞ്ഞു. ചൂക്ഷണത്തിന് മുന്‍പ് രക്ഷപ്പെട്ടതു കൊണ്ട് ആ യുവതിയുടെ ദൃശ്യങ്ങള്‍ പ്രതിക്ക് പകര്‍ത്താനായില്ല. പ്രതിക്കെതിരെ സമാനമായ കേസുകള്‍ ചാവക്കാട്, വര്‍ക്കല സ്റ്റേഷനുകളില്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.