
കേരളത്തിന് അനുവദിച്ച മൂന്നാം ‘വന്ദേ ഭാരത്’ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തർ സംസ്ഥാന സെമി-ഹൈ-സ്പീഡ് പ്രീമിയം ട്രെയിൻ സർവീസാണിത്. കേരളത്തില്‍ നിന്ന് സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. 8 കോച്ചുകളുള്ള ഈ ട്രെയിൻ തൃശ്ശൂർ, പാലക്കാട്, കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം തുടങ്ങി കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ചാണ് ബെംഗളൂരുവില്‍ എത്തുന്നത്.
583 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് പൂർത്തിയാക്കുമെന്നതാണ് പുതിയ വന്ദേ ഭാരതിന്റെ സവിശേഷത. ഇത് യാത്രാ സമയം 2 മണിക്കൂറിലധികം കുറയ്ക്കും. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു (26652) നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തും. ബെംഗളൂരുവില്‍ നിന്ന് (26651) പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
എറണാകുളം – ബെംഗളൂരു – ചെയര്‍കാര്‍ – 1,615 രൂപ

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം – ബെംഗളൂരു – എക്സിക്യൂട്ടീവ് ചെയര്‍കാര്‍ – 2,980 രൂപ
തൃശൂര്‍ – ബെംഗളൂരു – ചെയര്‍കാര്‍ – 1505 രൂപ,
തൃശൂര്‍ – ബെംഗളൂരു – എക്സിക്യൂട്ടീവ് ചെയര്‍കാര്‍ – 2,770 രൂപ
പാലക്കാട് – ബെംഗളൂരു – ചെയര്‍കാര്‍ – 1,360 രൂപ,
പാലക്കാട് – ബെംഗളൂരു – എക്സിക്യൂട്ടീവ് ചെയര്‍കാര്‍ – 2,470 രൂപഉയർന്ന യാത്രാ ഡിമാൻഡുള്ള എറണാകുളവും ബെംഗളൂരുവും തമ്മില്‍ ഏറ്റവും വേഗത്തിലുള്ള കണക്റ്റിവിറ്റി ഇതുവഴി സാധ്യമാകുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു.സമ്ബദ്‌വ്യവസ്ഥയ്ക്കും ടൂറിസത്തിനും ഒരുപോലെ ഉത്തേജനം നല്‍കാൻ എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.




