വളർത്തുനായയെ ചൊല്ലി തർക്കം ; ദമ്പതികൾക്ക് പരിക്ക്
സ്വന്തം ലേഖകൻ
നിലമ്പൂർ : നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വീടുകയറി ആക്രമിച്ച സംഭവത്തിൽ ദമ്പതിമാർക്ക് പരുക്കേറ്റു .മണിമൂളി വരക്കുളം താഴത്ത്മലയിൽ ജിജി ജോർജ്(39), ഭാര്യയും എടക്കര സിവിൽ സപ്ലൈസ് ഓഫീസിലെ അസിസ്റ്റന്റ് സെയിൽസ് മാനേജരുമായ അജിമോൾ(37) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
അയൽവാസികളായ അഞ്ചംഗ സംഘം വീട്ടിലെത്തി വൈദ്യുതിബന്ധം വിച്ഛേദിക്കുകയും പട്ടിയെ വളർത്തുന്നത് ചോദ്യം ചെയ്യുകയുമായിരുന്നു. വൈദ്യതി വിച്ഛേദിച്ചപ്പോൾ വീട്ടുകാർ ഇൻവെർട്ടർ ഉപയോഗിച്ചു. അപ്പോഴാണ് ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന സംഘത്തെ കാണുന്നത്. തുടർന്ന് വീടിന്റെ വാതിൽ ബലമായി തള്ളിത്തുറന്ന സംഘം വീട്ടുകാരെ അടിക്കുകയായിരുന്നു. മർദ്ദനത്തിൽ ജിജിയുടെ ഇടത് നെഞ്ചിലും കൈകൾക്കും കാലുകൾക്കും പുറത്തും പരുക്കേറ്റു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുവർഷമായി ജിജി ജോർജ് നായയെ വളർത്തുന്നുണ്ട്. ഇതിന് ആവശ്യമായ ലൈസൻസും എടുത്തിട്ടുണ്ട്. സംഭവത്തിൽ വഴിക്കടവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .