കൊയ്തെടുത്ത ഉമി കെട്ടിക്കിടക്കുന്നു ; സംഭരിച്ച നെല്ലിന് പണം കിട്ടാതെ കടത്തില്‍ മുങ്ങിയ കര്‍ഷകരെ ചൂഷണം ചെയ്ത് മില്ലുടമകളും ഇടനിലക്കാരും.  കർഷകരോടുള്ള ക്രൂരത, നടപടി എടുക്കാതെ അധികൃതർ.

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ : ഉണങ്ങിയ നെല്ലിന് പോലും ക്വിൻറലിന് 10 കിലോ കിഴിവ് നല്‍കാതെ സംഭരിക്കില്ലെന്നാണ് മില്ലുടമകളുടെയും ഇടനിലക്കാരുടെയും ഭീഷണി. ഇതിന് കര്‍ഷകര്‍ വഴങ്ങാതായതോടെ കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട നെല്ല് പാടശേഖരങ്ങളില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്. അധികൃതരാകട്ടെ തിരിഞ്ഞുനോക്കുന്നുമില്ല.

 

 

 

 

 

സര്‍ക്കാര്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കര്‍ഷകരുടെ അവസ്ഥ ഇങ്ങനെയും. കടമെടുത്തും സ്വര്‍ണം പണയം വെച്ചുമാണ് കൃഷിയിറക്കുന്നത്”- കുട്ടനാട്ടെ വെട്ടിക്കരി പാടശേഖരത്തെ കര്‍ഷകനായ എം കെ ബേബിയുടെ വാക്കുകളാണിത്. ഇവിടെയുള്ള 500 ഏക്കറില്‍ കൃഷിയിറക്കിയ 287 കര്‍ഷകരില്‍ ഒരാളാണ്. നല്ല ഒന്നാന്തരം ഡി വണ്‍ ഉമ നെല്ല് കൊയ്തെടുത്തത് എട്ട് ദിവസം മുന്‍പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

പിന്നാലെ മില്ലുകാരും ഇടനിലക്കാരും എത്തി. വെറുതെ നെല്ല് സംഭരിക്കില്ല. ക്വിൻറലിന് 10 കിലോ വരെ കിഴിവ് നല്‍കണം. ഇതാണ് ഭീഷണി. വട്ടിപ്പലിശക്ക് വായ്പയെടുത്ത് കടത്തില്‍ മുങ്ങിയ കര്‍ഷകര്‍ ഇതിന് വഴങ്ങിയില്ല. ഇതോടെ പാടശേഖരങ്ങളില്‍ ദിവസങ്ങളായി കുന്നുകൂടി കിടക്കുകയാണ് നെല്ല്.

 

 

 

 

 

 

20 ശതമാനം കൊയ്ത്ത് മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. കൊയ്തെടുത്ത നെല്ല് എടുത്തുകൊണ്ട് പോയാലേ ഇനി കൊയ്യുന്ന നെല്ല് കരക്കെത്തിക്കാനാവൂ. മില്ലുകളുടെയും ഇടനിലക്കാരുടെയും ചൂഷണം അവസാനിപ്പിക്കുമെന്ന് മന്ത്രിമാര്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.