
തേർഡ് ഐ ബ്യൂറോ
കൊച്ചി: വൺ ഇന്ത്യ വൺ പെൻഷൻ മുതൽ ട്വന്റി ട്വന്റി വരെയുള്ള പ്രാദേശിക കൂട്ടായ്മകൾ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ബുദ്ധിയിൽ വളർന്നതെന്നു സൂചന. തിരഞ്ഞെടുപ്പെത്തുമ്പോൾ പൊട്ടി മുളയ്ക്കുന്ന ഈ സംഘടകളിലെ അംഗങ്ങളിൽ പകുതിയും, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ ഭാഗമാകുന്ന കാഴ്ച കാണുന്നതോടെയാണ് ഇതെല്ലാം ബി.ജെ.പിയെ കേരളത്തിൽ വളർത്താൻ ലക്ഷ്യമിടുന്നതാണ് എന്നു വ്യക്തമാകുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കൂട്ടായ്മകൾ മത്സര രംഗത്ത് ഇറങ്ങിയിരുന്നു. ഇത്തരത്തിൽ മത്സര രംഗത്ത് ഇറങ്ങിയ കൂട്ടായ്മകൾ പലതും പിടിച്ചെടുത്തത് കോൺഗ്രസിന്റെ വോട്ടുകളാണ്. ഇത്തരത്തിൽ പിടിച്ചെടുത്ത കോൺഗ്രസ് വോട്ടുകൾ, കോൺഗ്രസിന്റെ പരാജയത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിയുടെ ഭാഗമായി പല സ്ഥലങ്ങളിലും മത്സരത്തിനു സ്ഥാനാർത്ഥികൾ ഇറങ്ങിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിയുടെ സ്‌പോൺസർമാർ യഥാർത്ഥത്തിൽ ബി.ജെ.പിയാണ്. സംഘപരിവാർ രഹസ്യമായാണ് ഈ സംഘടനയെ പ്രോത്സാഹിപ്പിക്കുന്നത്. ഇവരുടെ ഈ പ്രോത്സാഹനം ഇതിനു സമാനമായ പല സംഘടനകൾക്കും ലഭിക്കുന്നുമുണ്ടെന്നാണ് ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തമാകുന്നത്.
എല്ലാ കാലത്തും കോൺഗ്രസിന്റെ രാഷ്ട്രീയ കരുത്ത് എന്നത് നിഷ്പക്ഷ വോട്ടർമാരാണ്. കോൺഗ്രസ് പാർട്ടി രാഷ്ട്രീയമായി തകർന്നതായി ബി.ജെ.പി പ്രചരിപ്പിക്കുന്നതോടെ കോൺഗ്രസിന്റെ നിഷ്പക്ഷ വോട്ടുകളിൽ ഭൂരിഭാഗവും ഈ ചെറിയ ചെറിയ അരാഷ്ട്രീയ കൂട്ടായ്മയിലേയ്ക്കു പോകും. ഇതോടെ കോൺഗ്രസിന്റെ തകർച്ച സമ്പൂർണമാകുമെന്നു ഇവർ കണക്കു കൂട്ടുന്നു. കോൺഗ്രസ് കേരളത്തിൽ തകർന്നാൽ ബി.ജെ.പി രണ്ടാം കക്ഷിയായി മാറും. ഇത്തരത്തിൽ പ്രതിപക്ഷത്തിന്റെ റോൾ ബി.ജെ.പിയ്ക്ക് ഏറ്റെടുക്കാമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, ഇപ്പോൾ ഇത്തരം കൂട്ടായ്മകളുമായി മുന്നിൽ നിൽക്കുന്നവരിൽ പലരും അധികം വൈകാതെ തന്നെ ബി.ജെ.പിയുടെ ഭാഗമായി മാറുന്നതും കാണാം. ഇത് കൂട്ടി വായിക്കുമ്പോഴാണ് സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ പുറത്താകുന്നത്.