ടൂറിസ്റ്റുകള്‍ നമ്മുടെ അതിഥികളാണ്, കേരളത്തിന്‍റെ മദ്യ സംസ്കാരത്തില്‍ മാറ്റം വരണം’; സന്തോഷ് ജോര്‍ജ് കുളങ്ങര

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവളത്തെ വിദേശിയായ ടുറിസ്റ്റിന് പുതുവര്‍ഷ തലേന്ന് നേരിട്ട അനുഭവങ്ങള്‍ നമ്മുടെ ടൂറിസം മേഖലയെ തകര്‍ക്കുന്നതാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

ടൂറിസ്റ്റുകള്‍ നമ്മുടെ അതിഥികളാണ്.
കേരളത്തിന്‍റെ മദ്യ സംസ്കാരത്തില്‍ മാറ്റം വരണമെന്ന് പ്രശസ്ത സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമസ സ്ഥലത്ത് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് കോവളത്ത് വിദേശ പൗരന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം.

പൊലീസ് ബാഗ് പരിശോധിച്ച്‌, വാങ്ങിയ മദ്യത്തിന്‍റെ ബില്ല് ചോദിക്കുകയായിരുന്നു . കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടര്‍ന്ന് മദ്യം കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച്‌ കളയാന്‍ നിര്‍ബന്ധിതനാവുകയുമായിരുന്നു.

മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്‍റെ മറുപടി. ഇതിനിടെ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.

സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വാക്കുകള്‍:

”ലോകത്ത് ഒരിടത്തും ഇങ്ങനെ മദ്യം വാങ്ങേണ്ട ഒരു ഗതികേടുണ്ടാവാറില്ല. കേരളത്തിലെ ഒരു ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ ക്യൂവില്‍ വെയില്‍ കൊണ്ട് മദ്യം വാങ്ങുക എന്ന പ്രാകൃത ചടങ്ങ് വേറെയൊരിടത്തുമില്ല. മാന്യമായിട്ട് വേണം മദ്യം വാങ്ങേണ്ടവര്‍ക്ക് വാങ്ങാന്‍ സൗകര്യമൊരുക്കേണ്ടത്.

ഈ വരുന്ന ഓരോ ടൂറിസ്റ്റും നമുക്ക് പണം നല്‍കുന്നവരാണ്. നമ്മുടെ അതിഥിയാണ്. നമ്മള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. കോടിക്കണക്കിന് രൂപ ഇവരെ ക്ഷണിക്കുന്നതിന് വേണ്ടി ചെലവഴിക്കുന്നുണ്ട്. അങ്ങനെയൊരാള്‍ക്ക് ഒരു മോശം അഭിപ്രായമുണ്ടായാല്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നതിലല്ല, വിദേശികളായ ഇവരുടെ നാട്ടില്‍ ഇക്കാര്യം ചര്‍ച്ചയാകുന്നതോടെ നമ്മള്‍ ഇവിടെ നടത്തുന്ന പ്രചാരണം മുഴുവന്‍ വെള്ളത്തിലാവില്ലേയെന്നതാണ്.”