ടിപ്പറിന്റെ അമിത വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല് തല്ലിയൊടിച്ചു

ടിപ്പറിന്റെ അമിത വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല് തല്ലിയൊടിച്ചു

Spread the love

സ്വന്തം ലേഖിക

വരാപ്പുഴ: ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന് ക്രൂരമർദ്ദനം. വരാപ്പുഴ സ്വദേശിയായ പ്രവീൺ കുമാറിനാണ് മർദ്ദന മേറ്റത്. മകനെ സ്‌കൂളിലാക്കാൻ പോവുകയായിരുന്ന പ്രവീണിന്റെ കാൽ ടിപ്പർ ഡ്രൈവർ തല്ലിയൊടിച്ചു.കഴിഞ്ഞ ദിവസം വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്.സ്‌കൂൾ സമയത്ത് അമിത വേഗതയിൽ ടിപ്പർ ഓടിച്ചു പോയതിനെ തുടർന്നുള്ള തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. മകന്റെ മുന്നിൽ വച്ചാണ് പ്രവീണിന്റെ കാൽ തല്ലി ഒടിച്ചത്.മകനുമായി സ്‌കൂളിലേക്കു പോകും വഴി അമിത വേഗതയിൽ എത്തിയ ടിപ്പർ ബൈക്കിൽ ഇടിക്കുമെന്ന സ്ഥിതിയെത്തി. ഇതോടെ ടിപ്പറിന് മുൻപിൽ ബൈക്ക് നിർത്തി ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. എന്നാൽ നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ഇരുവരേയും തിരികെ വിടുകയുമായിരുന്നു. എന്നാൽ അവിടെ നിന്നും പോയ ഇരുവരും വീണ്ടും എടമ്പാടം പാലത്തിന് സമീപത്ത് വച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടാവുകയും, ലോറി ഡ്രൈവർ വണ്ടിയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് എടുത്ത് പ്രവീൺ കുമാറിനെ മർദ്ദിക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികി്തസയിലുള്ള പ്രവീണിന്റെ ഇടത് കാലും, ഇടത് കൈയിലെ വിരലും ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന് പെട്രോ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.