തുഷാറിന്റെ ചതിയിൽ നാസിൽ ജയിലിൽ കിടന്നത് ഏഴ് വർഷം: നാസിലിനും അറ്റ്ലസ് രാമചന്ദ്രനും വേണ്ടി ഇടപെടാത്ത മുഖ്യമന്ത്രിയും യൂസഫലിയും തുഷാറിനായി നടത്തിയത് മരണ പോരാട്ടം: തുഷാറിന്റെ പണവും വോട്ട് ബാങ്കും ലക്ഷ്യം
സ്വന്തം ലേഖകൻ
ദമാം: തുഷാർ വെള്ളാപ്പള്ളിയെ ചതിച്ച് വിദേശത്ത് വിളിച്ച് വരുത്തി ജയിലിലാക്കി എന്ന് വിശ്വസിക്കുന്നവർ നാസിൽ എന്ന കൊടുങ്ങല്ലൂർക്കാരൻ ബിടെക് കാരന്റെ കഥ കേൾക്കുക. തുഷാറെന്ന അതികായന്റെ ചതിയിൽപ്പെട്ട് ജീവിതം തകർന്ന് ജയിലിൽ കിടക്കേണ്ടി വന്ന ഏഴ് വർഷത്തിന്റെ കഥയാണ് നാസിലിന് പറയാനുള്ളത്. നാസിലിന്റെ കാര്യം പറയാൻ വിളിച്ചാൽ തുഷാർ ഫോൺ പോലും എടുക്കാതിരുന്ന സാഹചര്യത്തിൽ നിന്നാണ് ഇപ്പോൾ ജയിൽവാസത്തിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയത്.
ജീവിതം കരുപ്പിടിപ്പിക്കാന്‍ ബിസിനസ് സംരംഭം തുടങ്ങിയത് തുഷാറുമൊത്താണെങ്കിലും അതിന്റെ പാപഭാരം മുഴുവനും ഏറ്റുവാങ്ങേണ്ടി വന്നത് ഈ ബി ടെക്കുകാരന്.
ബിടെക് പാസായി യുഎഇയില്‍ അല്‍മൊയ് കമ്പനിയില്‍ ജോലി നോക്കിയ ശേഷം സ്വന്തമായി ആരംഭിച്ച നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബോയിംഗ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ സബ് കോണ്‍ട്രാക്ട് എടുത്തതോടെ തകര്‍ന്നത് .
കൊടുങ്ങല്ലൂര്‍ പുതിയകാവ് നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകനാണ് തുഷാറിനെതിരെ പരാതി നല്കിയ നാസില്‍ അബ്ദുള്ള എന്ന യുവാവ്. നാസില്‍ സ്വന്തമായി തുടങ്ങിയ കമ്പനി അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തന്നെ നല്ല നിലയില്‍ എത്തിയിരുന്നു. അതിനിടെയിലാണ് തുഷാറിന്റെ കമ്പനിയുടെ സബ് കോണ്‍ട്രാക്ട് ലഭിക്കുന്നത്.
കൈയ്യില്‍ നിന്നും പണം മുടക്കിയും പരിചയമുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ കടംവാങ്ങിയുമായിരുന്നു നാസില്‍ കമ്പനിയുടെ പണി തീര്‍ത്തത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , പ്ലംബിംഗ് ജോലികളായിരുന്നു തുഷാറിന്റെ കമ്പനിയ്ക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം ഏറ്റെടുത്ത് നടത്തിയത്. എന്നാല്‍ പണത്തിനു പകരം ചെക്കായിരുന്നു തുഷാറിന്റെ കമ്പനി നല്‍കിയത് .
ഇതിനിടെ പണം നല്‍കാമെന്നു പറഞ്ഞ് പല അവധികള്‍ നല്‍കിയെങ്കിലും പണം നല്കാന് തയ്യാറാകാതെ തുഷാര്‍ നാസിലിനെ പറ്റിക്കുകയായിരുന്നു. സാധനങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങള്‍ നാസിലിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. കേസില്‍ നിന്നും തലയൂരാന്‍ പലരില്‍ നിന്നായി കടം വാങ്ങിയും മറ്റും കുറെയൊക്കെ പരിഹരിച്ചെങ്കിലും കോടികളുടെ ബാധ്യത തീര്‍ക്കാന്‍ നാസിലിന് കഴിഞ്ഞില്ല . ഇതോടെ നാസില്‍ കടക്കെണിയിലും ജയിലിലുമായി.
ഏഴുവര്‍ഷത്തെ തടവിനാണ് നാസിലിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും തുഷാറുമായി ബന്ധപ്പെടുകയും പണം നല്കാത്തതിനാല് നാസില്‍ ജയിലില്‍ കഴിയുകയാണെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ അതുകൊണ്ടൊന്നും ഒരു കാര്യവുമുണ്ടാവുകയോ തുഷാര്‍ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. ഇതിനിടെ നാസിലിനെതിരെ പരാതി നല്കിയ സ്പോണ്സര് മരിച്ചു.
ഇതോടെ അദ്ദേഹത്തിന്റെ മക്കള്‍ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നല്കാന് തയ്യാറാകുകയും ജയില്‍ മോചിതനാകുകയും ചെയ്തു. പക്ഷെ അപ്പോഴേയ്ക്കും കടം കാരണം നാട്ടിലും വീട്ടിലും വരാന്‍ പറ്റാത്ത സ്ഥിതിയിലായി.
മകന് കടക്കെണിയിലാണെന്നും ജയിലില്‍ കഴിഞ്ഞെന്നുമുള്ള വിവരങ്ങള്‍ അറിഞ്ഞ് നാസിലിന്റെ പിതാവ് അസുഖബാധിതനായി കിടപ്പിലുമായി . പിന്നീട് കടം വാങ്ങിയും ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു നാസില്‍ ഉപജീവനം നടത്തിയിരുന്നത്.
ഇതിനിടെ നാസിലിന്റെ കഥ കേട്ട മലപ്പുറം തിരുനാവായ സ്വദേശിയായ ഗള്‍ഫ് വ്യവസായി തുഷാറിനെതിരെ നിയമ പോരാട്ടത്തിനു പിന്തുണ വാഗ്ദാനം ചെയ്യുകയും കേസ് കൊടുക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാന്‍ എന്ന പേരിലായിരുന്നു തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തുകയും പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തത്.
നാസിലിന്റെ കാര്യത്തിന് വിളിച്ചാല്‍ തുഷാര്‍ ഫോണ്‍ പോലും എടുക്കില്ലെന്ന് അറിയാവുന്നതിനാലാണ് ഇത്തരമൊരു കെണിയൊരുക്കിയത്. എന്നാല്‍ തുഷാര്‍ ജയിലിലായതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ മിന്നല്‍ വേഗത്തില്‍ ഇടപെടുകയും ഉന്നത വ്യവസായികളെ ബന്ധപ്പെട്ട് ജാമ്യം ലഭിച്ച് പുറത്തുവരികയുമായിരുന്നു.എന്നാല്‍ തുഷാറിനാല് കടക്കാരനായി ജീവിതം വഴിമുട്ടിയ നാസിലിന്റെ കാര്യം തിരക്കാന്‍ രണ്ടു സര്‍ക്കാരുകളും തയ്യാറായില്ല.
കേരളം കണ്ട ഏറ്റവും വിശ്വസ്തനായ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം ജയിലില്‍ കിടന്നിട്ടും ചെറുവിരലനക്കാന്‍ തയ്യാറാകാതിരുന്ന ഗള്‍ഫ് വ്യവസായി തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യം വന്നപ്പോള്‍ പണവുമായി രംഗത്ത് വന്നത് സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍വിമര്‍ശനത്തിനു കാരണമായിട്ടുണ്ട് . തുഷാറിനെ ജയിലില്‍ നിന്നും ഇറക്കാന്‍ ഈ വ്യവസായിയുടെ അടുത്ത ബന്ധുവും ചില സുഹൃത്തുക്കളും നേരിട്ട് എത്തിയിരുന്നു .