ഏറ്റുമാനൂരിൽ പാലരുവി എക്‌സ്പ്രസിന് “വൺ മിനിറ്റ്” സ്റ്റോപ്പ് അനുവദിക്കണം;തോമസ് ചാഴികാടൻ എം പി

ഏറ്റുമാനൂരിൽ പാലരുവി എക്‌സ്പ്രസിന് “വൺ മിനിറ്റ്” സ്റ്റോപ്പ് അനുവദിക്കണം;തോമസ് ചാഴികാടൻ എം പി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ശബരിമല സീസൺ കൂടി കണക്കിലെടുത്ത് പാലരുവി എക്‌സ്പ്രസിന് (ട്രെയിൻനമ്പർ 16791 & 16792) ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ              "വൺ  മിനിറ്റ്" സ്റ്റോപ്പ്  അനുവദിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്ന്  കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, റെയിൽവേ ബോർഡ് ചെയർമാനും, റെയിൽവേ ബോർഡ് ട്രാഫിക് മെമ്പർക്കും, സതേൺ റെയിൽവേ ജനറൽ മാനേജർക്കും നൽകിയ നിവേദനത്തിൽ തോമസ് ചാഴികാടൻ എം പി ആവശ്യപെട്ടു. 


പാലരുവി എക്സ്പ്രസ്സ് ദിവസ്സവും രാവിലെ 07:35 നും രാത്രി 8:15 നും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നു. ഏറ്റുമാനൂരിനും എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ ദിനംപ്രതി നൂറുകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്.

മഹാത്മാഗാന്ധി സർവകലാശാല, ഗവൺമെന്റ് മെഡിക്കൽ കോളേജ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ, ഏറ്റുമാനൂർ ഗവ. ഐ ടി ഐ, ഏറ്റുമാനൂരപ്പൻ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അതിപുരാതനമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, മാന്നാനം ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയം, അതിരമ്പുഴ സെന്റ്‌ മേരീസ് പള്ളി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഈ റെയിൽവേ സ്റ്റേഷന്റെ സമീപ പ്രദേശത്താണ്.
കൂടാതെ, കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ സ്റ്റേഷന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

പാലരുവി എക്‌സ്പ്രസിന്റെ സമയം കൂടുതൽ സൗകര്യപ്രദമായതിനാൽ ഈ ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തണമെന്ന ആവിശ്യത്തിന്മേൽ നിരവധി തവണ നിവേദനം നൽകിയിട്ടുള്ള കാര്യം എം പി നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group