പട്ടികജാതി ജീവനക്കാരി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം; തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ ജാതിവിവേചനമെന്ന് ആരോപണം

Spread the love

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ പട്ടികജാതിക്കാരിയായ ജീവനക്കാരി സ്ഥലംമാറി പോയതിന് പിന്നാലെ ഓഫീസില്‍ ശുദ്ധികലശം നടത്തിയാതായി ആക്ഷേപം. ജീവനക്കാരി പൊലീസിൽ പരാതി നൽകി.

സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദൻ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു.

എസ്‍സി/എസ്ടി കമ്മീഷനും കൻ്റോമെൻ്റ് പൊലീസിനുമാണ് പരാതി നല്‍കിയത്. പരാതി പൊലീസ് പരിശോധിച്ച്‌ വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരി സ്ഥലം മാറി പോയതിന് പിന്നാലെ ഓഫീസില്‍ ശുദ്ധികലശവും ഉപയോഗിച്ചിരുന്ന മേശയും കസേരയും മാറ്റുകയും ചെയ്തെന്നാണ് ആരോപണം. ഇടത് അനുകൂല സര്‍വീസ് സംഘടനയുടെ ഭാഗമാണ് പരാതിക്കാരിയും ആരോപണവിധേയനും. മുമ്ബ് ഇയാള്‍ക്കെതിരേ മോശമായി പ്രചരണം നടത്തിയെന്ന് ആരോപിച്ച്‌ നേരത്തേ ഓഫീസിലെ വനിതാ ജീവനക്കാരികള്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പരാതിക്കാരിയായ ജീവനക്കാരിയെ സ്ഥലം മാറ്റാന്‍ ആരോപണവിധേയനായ നേതാവ് ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്.

സ്ഥലംമാറ്റത്തിലൂടെ പോയ ജീവനക്കാരി മറ്റൊരു ആവശ്യത്തിന് പിന്നീട് ഓഫീസില്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ശുദ്ധികലശം നടത്തിയ കാര്യം ജീവനക്കാരിയോട് നേരിട്ടു പറയുകയായിരുന്നു എന്നാണ് ആരോപണം. ഇയാള്‍ ഈ പരാമര്‍ശം നടത്തുമ്ബോള്‍ അവിടെയുണ്ടായിരുന്ന മറ്റു ജീവനക്കാരും കേട്ടിരുന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു ഇവര്‍ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയത്.

ഓഫീസ് അസിസ്റ്റന്റ് പ്രേമാനന്ദ് തെക്കുംതലയ്ക്ക് എതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇദ്ദേഹത്തെ സമീപിച്ച മാധ്യമങ്ങളോട് പരാതി വ്യാജമാണെന്നാണ് ആരോപണ വിധേയന്‍ നടത്തിയിട്ടുള്ള പ്രതികരണം.