
സ്വന്തം ലേഖകന്‍
തിരുവല്ല: നരബലി കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗ് സി പി എം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം. ഫേസ് ബുക്കില്‍ സജീവ എഴുത്തുകാരനായ ഇയാള്‍ ഹൈക്കുകവിയും നിരവധി സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളുമാണ്. നാട്ടിലെ കലാ- സാംസ്കാരിക മേഖലയിലും സുപരിചിതന്‍. ഇയാളുടെ ഫ്രണ്ട് ലിസ്റ്റില്‍ പത്തനംതിട്ടക്കാരിയായ മന്ത്രി വീണാ ജോര്‍ജിന്റെ പിഎ മുതല്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ വരെയുണ്ട്. സിപിഎമ്മിലെ നേതാക്കന്മാരുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ സഖാക്കളെ ട്രോളുകയാണ് നെറ്റിസണ്‍സ്. വീണയുടെ ഫേസ് ബുക്ക് പോസ്റ്റ്,

Whatsapp Group 1 | Whatsapp Group 2 |Telegram Group
”ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിക്കുന്നതാണ്. അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂരസംഭവത്തിന്റെ ചുരുളുകള്‍ അഴിച്ചത്. അതിശക്തമായിട്ടുള്ള നടപടി സ്വീകരിക്കും. പരിഷ്കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിത്. ഞെട്ടിക്കുന്നതും ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണിത്. ശക്തവും മാതൃകാപരവുമായ നടപടിയുണ്ടാകും.”
കാലടി സ്വദേശിയായ റോസ്ലിന്, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ തിരുമ്മല്‍ വൈദ്യന് ഭഗവന്ത് സിംഗ്, ഭാര്യ ലീല എന്നിവര്‍ക്ക് വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്, റഷീദ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചു നല്‍കുകയായിരുന്നു.
തൃശ്ശൂര്‍ വടക്കഞ്ചേരി സ്വദേശിയായ റോസ്ലി വീട്ടുകാരുമായി പിണങ്ങിയ ശേഷം ലോട്ടറി വില്‍പ്പനയ്ക്കായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തുന്നത്. ഇവിടെ ഒരു പങ്കാളിക്കൊപ്പം വാടകയ്ക്ക് താമസിക്കുകായിരുന്നു. ഓഗസ്റ്റില്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് മകള്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ മിസ്സിംഗ് കേസ് കാലടി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. കൊച്ചി പൊന്നുരുത്തി പഞ്ചവടി കോളനിയിലെ പത്മ( 52)ത്തെ കാണാതാകുന്നത് സെപ്റ്റംബര്‍ 26നാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെ കാണാതായ കേസില്‍ കടവന്ത്ര പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇരുവരുടെയും മിസ്സിംഗ് കേസ് അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തിരുവല്ലയിലെത്തിയത്.
പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്. ഇരു സ്ത്രീകളെയും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്.
തിരുമ്മ് ചികിത്സയ്ക്കൊപ്പം ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്. പിന്നില്‍ പണമിടപാടും സംശയിക്കുന്നുണ്ട്. തല അറുത്ത് കൊന്ന ശേഷം മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി കുഴിച്ചിട്ടിരിക്കുകയാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ നല്കിയ മൊഴി. ഭഗവന്തും ഭാര്യ ലീലയും ഷിഹാബും പൊലീസ് കസ്റ്റഡിയിലാണ്.