തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വലിയ വീഴ്ചയെന്ന് റിപ്പോർട്ട്;തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് സാധ്യത,എ സി പി അന്വേഷണ റിപ്പോർട്ട് റേഞ്ച് ഡി ഐ ജിക്ക് കൈമാറി.

തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വലിയ വീഴ്ചയെന്ന് റിപ്പോർട്ട്;തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് സാധ്യത,എ സി പി അന്വേഷണ റിപ്പോർട്ട് റേഞ്ച് ഡി ഐ ജിക്ക് കൈമാറി.

തലശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. തലശേരി സ്റ്റേഷൻ പോലീസ് ഓഫിസർ ഉൾപെടെയുള്ളവർക്ക് കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഇതോടെ പോലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയേറി.
സംഭവ ദിവസം രാത്രി പതിനൊന്നു മണിയോടെ കസ്റ്റഡിയിലെടുത്ത പൊന്യം സ്വദേശി മുഹമ്മദ് ഷിഹാദിനെ (20) അറസ്റ്റു രേഖപ്പെടുത്താതെ വിട്ടയച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് തലശേരി എസിപി നിഥിൻ രാജ് നടത്തിയ അന്വേഷണത്തിൽ കണ്ടത്തിയിരുന്നു. കണ്ണൂർ റൂറൽ എസ്പി പിബി രാജീവിന് എഎസ്പി നൽകിയ റിപ്പോർട്ട് കണ്ണൂർ റെയ്ഞ്ച് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി.
ആറു വയസുകാരനെ മർദ്ദിച്ച കേസിൽ കഴിഞ്ഞ ദിവസം ഒരാളെ കൂടി പോലിസ് അറസ്റ്റു ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി മഹ്മൂദിനെയാണ് തലശേരി ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഈയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രാജസ്ഥാന്‍ സ്വദേശിയായ ആറുവയസുകാരെ ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കുട്ടി ചികിത്സയിലുള്ള തലശേരി ജനറല്‍ ആശുപത്രിയിൽ ബാലവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെവി മനോജ്കുമാര്‍ സന്ദർശിച്ചു. തലശേരി പബ്ലിക് പ്രൊസിക്യൂട്ടറുമായി അദ്ദേഹം ചേമ്പറില്‍ കൂടികാഴ്ച്ച നടത്തി.
സംഭവത്തില്‍ ബാലവകാശകമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് സിപിഎം നേതാക്കൾക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് എന്നിവർ രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group