കൈകാലുകൾ സ്റ്റിയറിങ്ങിലും കഴുത്ത് ഹെഡ്റെസ്റ്റിലും കെട്ടിയിട്ടു ; ടാക്സി ഡ്രൈവറായ യുവാവിനെ ആക്രമിച്ച് ഫോണുകൾ കവർന്നു ; ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് ; അന്വേഷണം മുൻ കാമുകിയിലേയ്ക്കും

കൈകാലുകൾ സ്റ്റിയറിങ്ങിലും കഴുത്ത് ഹെഡ്റെസ്റ്റിലും കെട്ടിയിട്ടു ; ടാക്സി ഡ്രൈവറായ യുവാവിനെ ആക്രമിച്ച് ഫോണുകൾ കവർന്നു ; ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് ; അന്വേഷണം മുൻ കാമുകിയിലേയ്ക്കും

സ്വന്തം ലേഖകൻ

അടിമാലി: ടാക്സി ഡ്രൈവറായ യുവാവിനെ കാറിൽ കെട്ടിയിട്ട് ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്നു. വണ്ടി കൈകാണിച്ച് നിർത്തിച്ചതിനു ശേഷമായിരുന്നു ആക്രമണം. ക്വട്ടേഷൻ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത നാൾ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.


കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി എം എസ് സുമേഷാണ് (37) ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് അടിമാലിയിലാണ് ആക്രമണമുണ്ടായത്. സുമേഷ് ഓടിച്ചിരുന്ന കാറിന് നാലുപേരുള്ള സംഘം കൈകാണിച്ചു. വാഹനം നിർത്തിയതോടെ ഡ്രൈവിങ് സീറ്റിന് അടുത്ത് ഒരാൾ വന്ന് സുമേഷിന്റെ മുഖത്ത് അമർത്തിപ്പിടിക്കുകയും കഴുത്ത് മുറിക്കാൻ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബോധാവസ്ഥയിലായി കാറിൽക്കിടന്ന സുമേഷിനെ പുലർച്ചെ 3 മണിയോടെ ഇതുവഴി വന്ന ഓട്ടോഡ്രൈവറാണ് കണ്ടെത്തിയത്. കൈകാലുകൾ സ്റ്റിയറിങിലും കഴുത്ത് ഹെഡ്റെസ്റ്റിലും കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിനും കൈക്കും മുറിവേറ്റ നിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നു വർഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയുമായി അടുത്തിടെയാണ് സുമേഷ് പിരിഞ്ഞത്. യുവതിയുടെ ഫോട്ടോകളും മെസേജുകളും യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. സുമേഷിനെതിരെ യുവതി കാക്കനാട് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി യുവാവിന് നേരെ ആക്രമണമുണ്ടായത് സംഭവത്തിൽ. യുവാവിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടാതെ ഫോണുകൾ നഷ്ടപ്പെട്ടതിനാൽ യുവതിയുടെ പങ്ക് സംശയിക്കുന്നുണ്ട്. കാക്കനാട് ഇൻഫോ പാർക്കിലാണ് യുവതി ജോലി ചെയ്യുന്നത്.