ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മൂന്ന് ദിവസം കൊണ്ടു വിറ്റത് 729 കോടിയുടെ മദ്യം; തിങ്കളാഴ്ച്ച മാത്രം വിറ്റത് 256 കോടിയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്

Spread the love

ചെന്നൈ: ദീപാവലി ആഘോഷത്തിന്റെ ഭാ​ഗമായി കോടികളുടെ മദ്യം വില്പന നടത്തി തമിഴ്നാട്. മൂന്നു ദിവസംകൊണ്ട് വിറ്റത് 729 കോടിയുടെ മദ്യം. തിങ്കളാഴ്ച്ച മാത്രം 256 കോടിയുടെ മദ്യം വിറ്റെന്നാണ് റിപ്പോര്‍ട്ട്; മധുരയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്

നിലവിലെ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നും യഥാര്‍ത്ഥ വില്‍പ്പനയോട് അടുത്ത കണക്കാണ് നിലവില്‍ ലഭ്യമായിട്ടുള്ളതെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ മദ്യവില്‍പ്പനയുടെ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഞായറാഴ്ച്ചയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഏതാണ്ട് 260 കോടി രൂപയുടെ മദ്യം ഞായറാഴ്ച്ച വില്‍പ്പന നടന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച്ച 205 കോടിയുടെ മദ്യവില്‍പ്പനയും നടന്നു. മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് മധുരയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്. 45, 56, 55 കോടി എന്നിങ്ങനെയാണ് കണക്ക്. രണ്ടാം സ്ഥാനത്ത് സേലവും മൂന്നാമത് ചെന്നൈയുമാണ്.

കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് 435 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2020 ല്‍ 467 കോടിയുടെ മദ്യവും വിറ്റു. മധുര തന്നെയാണ് ജില്ല തിരിച്ചുള്ള വില്‍പ്പനയില്‍ മൂന്ന് വര്‍ഷവും മുന്നില്‍. ബാറുകളുടെ അഭാവവും ഉത്സവ സീസണ്‍ ആയതിനാല്‍ ആളുകള്‍ സ്വന്തം നാട്ടിലേക്ക് പോയതുമാണ് ചെന്നൈയില്‍ മദ്യവില്‍പ്പന കുറയാന്‍ കാരണം.

അതേസമയം ടാസ്മാക് ഈ വര്‍ഷം റെക്കോര്‍ഡ് കളക്ഷന്‍ നേടിയേക്കാം, പക്ഷേ ബാറുടമകള്‍ക്ക് ഇത് സന്തോഷകരമായ ദീപാവലി അല്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. കോടതി ഉത്തരവുണ്ടായിട്ടും ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ബാറുകളുടെ കാര്യത്തില്‍ ടാസ്മാക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ബാറുടമകള്‍ പറയുന്നത്.